Pages

Friday, 13 December 2013

മഴയുടെ സ്നേഹിതൻ

കാർമേഘ ചുരുളിനുള്ളിൽ ,ഒളിച്ചിരിക്കുന്ന നിറമില്ലാത്ത കുഞ്ഞു മുത്തുമണികൾ..അവയ്ക്ക് ഭൂമിയിലേക്ക്‌ പോകണമെന്ന് തോന്നുമ്പോൾ കാർമേഘ ത്തിന്റെ മുഖം കറുക്കും.അടര്ന്നു വീഴുന്ന ആ മുത്ത്‌ മണികൾ കൈക്കുമ്പിൾ കോരിയെടുത്തു മാല കോർത്ത്‌  സുന്ദരിയാകാൻ മോഹിച്ചു നില്ക്കുന്ന ഭൂമി ദേവി.
"മഴ"

പ്രകൃതിയുടെ ഒരു  മനോഹര ദൃശ്യം.
മഴ കാണാനും ,മഴയിൽ നനയാനും മഴയുടെ ഈണം കേള്ക്കാനും ആര്ക്കാണ്  ഇഷ്ടമല്ലാത്തത്‌?.മഴയെ പ്രണയിക്കാത്തവർ വിരളം.ചന്നം പിന്നം ചിതറി തെറിച്ചു വീഴുന്ന മഴ,ചിലനേരങ്ങളിൽ കാമുകിയാവും  ,ചിലപ്പോൾ അവളൊരു കുറുമ്പിയുംആകും.മഴയുടെ കാരുണ്യത്തിൽ  ജീവിക്കുന്നെത്രയോപേർ...മഴ ഒരു അന്ന ദാതാവ് കൂടി  ആണ്.

ഇന്നലെ  മുറ്റത്തു നട്ട റോസാ ചെടി മഴയിൽ കുതിര്ന്നു പുതിയ ഒരു ജീവന്റെ തുടിപ്പോടെ നില്കുന്നു.നനഞ്ഞു ഒട്ടിയ ചിറകുമായി പക്ഷികൾ വൃക്ഷകൊമ്പിലിരുന്നു മഴ കാണുന്നു.വൃക്ഷലതാദികൾ മഴയുടെ ഈണത്തിൽ ആനന്ദ നൃത്തമാടുന്നു.പ്രകൃതി മഴയിൽ കുളിച്ചു സുന്ദരിയായ തരുണിമണിയെ പോലെ നില്ക്കുന്നു....അവളെ  ഞാൻ അറിയാതെ പ്രണയിച്ചു പോകുന്നു.
  നേരം തെറ്റി എന്നെ കാണാൻ വന്ന കാമുകിയെ ഭാര്യ ശകാരിക്കുന്നത് കേട്ടാണ്  ഞാൻ ഞെട്ടി ഉണർന്നത് .
"ഹും നേരം കണ്ട നേരത്ത്  പെയ്തോളും ഒരു ചീഞ്ഞ മഴ "
കുറച്ചു മുൻപ് അവൾ വസ്ത്രങ്ങൾ  അലക്കി അയയിൽ വിരിച്ചിട്ടെ ഉണ്ടായിരുന്നുള്ളു.മഴ വന്നത് അവൾക്കു അത്ര പിടിച്ചില്ല.
പിറുപിറുത്തു കൊണ്ടവൾ അകത്തേക്ക് കയറി പോയി.ഞാൻ പിന്നെയും കസാരയിൽ ചാരിയിരുന്നു , മഴയുടെ സൗന്ദര്യത്തിൽ മുഴുകി.

മഴയെ പറ്റി അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ മനസ്സിൽ  തെളിയുന്ന മുഖം !
        അത്..അയാളുടെതാണ്...
പല മുഖങ്ങൾ എന്നും നമ്മെ കടന്നു പോകും.ഒരേ സ്വഭാവമുള്ളവരുടെ മുഖങ്ങൾ ഓർമയിൽ തങ്ങില്ല.എന്നാൽ വ്യത്യസ്തരെ എക്കാലവും ഓർക്കും .
          പ്രത്യേകിച്ചു ഓർക്കാനുള്ള കാരണം 'മഴ'യാകുമ്പോൾ...!
ട്രാൻസ്ഫർ കിട്ടിയത്  ദൂരെയുള്ള ഒരു കുഗ്രാമത്തിൽ...സരസൂനെയും മക്കളെയും പിരിഞ്ഞിരുക്കുന്ന വിഷമത്തിന് ഒരു ആശ്വാസം  അവിടെയുള്ള  ഒരു ശിവ ക്ഷേത്രവും അതിനു മുന്നിലെ വലിയ ആൽത്തറയും തൊട്ടടുത്തുള്ള തെളിഞ്ഞ അമ്പലകുളവും ആയിരുന്നു.ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ ,തികച്ചും ഒറ്റപെട്ടവനായി ,ക്ഷേത്ര ദീപാരാധന തൊഴുതു,ആൽതറയുടെ ഒരു മൂലയിൽ ഞാൻ ഇരിക്കും.അമ്പല കുളത്തിലെ വെള്ള ആമ്പൽ മൊട്ടുകളിൽ കരി വണ്ട്‌ പാറി കളിക്കുന്നതും പരൽ മീനുകൾ നീന്തി തുടിക്കുന്നതും നോക്കി ഇരുട്ടു വീഴും വരെ ഇളം കാറ്റു കൊണ്ട് അവിടെ അങ്ങനെ ഇരിക്കും.പച്ചപ്പിന്റെ മനോഹര താഴ്വരയായിരുന്നു അവിടം .
                    ചുറ്റംബലത്തിന്റെ ഒരു കോണിൽ കൂനി കൂടിയിരുന്നു ,പൂ കെട്ടുന്ന വാര്യരെ ആദ്യമൊന്നും ഞാൻ ശ്രെദ്ധിച്ചിരുന്നില്ല .
തെറ്റി പൂ,തുളസി പൂ ,ചെമ്പക പൂ ,ജെമന്ദി പൂ  അങ്ങനെ ഒരു പറ്റം പൂകൂനകൾക്ക്  നടുവിൽ ഒരു കൊച്ചു മനുഷ്യനിരിക്കുന്നത് എപ്പോഴോ എന്റെ കണ്ണിൽ പെട്ടു.വെളുത്ത് മെലിഞ്ഞു,പൊക്കം കുറഞ്ഞു ,മീശയില്ലാത്ത ,നിരയില്ലാത്ത പല്ലുകളുള്ള,എണ്ണ കോരിയൊഴിച്ച് മാടി ഒതുക്കിയ മുടിയുള്ള ,വാര്യരുടെ രൂപം .പ്രായം ഏറെ ഉണ്ടെങ്കിലും ഒരു കൊച്ചു പയ്യന്റെ പ്രസരിപ്പാണ് വര്യര്ക്ക്.ചിരിക്കുമ്പോൾ  അയാളുടെ നിഷ്കളങ്കതയും വ്യകതമാകും.
 "ഇവടെ പുതീതാണോ.മുൻപ് കണ്ടിട്ടില്യാലോ ?"
നല്ല ഒഴുക്കുള്ള വള്ളുവനാടൻ ചുവയിൽ ഒരു ദിവസം വാര്യര് എന്നോട് ചോദിച്ചു.
"അതെ ,ജോലി ട്രാൻസ്ഫർ ആയി വന്നതാണ്‌.താലുക്കപീസിൽ "
നിരയില്ലാത്ത പല്ലുകൾ കാട്ടി ഒരു കൊച്ചു കുട്ടി യെ പോലെ അയാൾ ചിരിച്ചു.
"ഉവ്വോ ! നന്നായി.ഇന്നടൊക്കെ  ഇഷ്ടായോ ? എവട ദേശം? "
ഞാൻ അതെ എന്ന മട്ടിൽ തലയാട്ടി."കുറച്ചു തെക്കാ"
"ന്ത പേര് ?"
"ശിവദാസൻ നായര് "
"ഹായ് ! ന്ന .. നായരൂട്യെ ..കാണാട്ടോ  "

അങ്ങനെ അന്നാട്ടിലെ  എന്റെ ആദ്യത്തെ സ്നേഹിതനായി മാറി അപ്പുണ്ണി വാര്യര് .  അതിരാവിലെ ആരോഗ്യത്തിന്റെ ഭാഗമായുള്ള നടത്തത്തിൽ ,ആ നാട്ടിൻ  പുറത്തെ ഇടവഴികളിൽ ഞാൻ പലപ്പോഴും വാര്യരെ കണ്ടു മുട്ടി.കൈ യിലെ വലിയ സഞ്ചിയിൽ നിറയെ പൂവുമായി .വീടുകൾ തോറും അതിരാവിലെ പൂ പറിക്കാൻ അയാളിറങ്ങും.സഹയാത്രികനായി അയാളെ കിട്ടുമ്പോൾ ആ വള്ളുവനാടൻ സംസാര ശൈലി ആസ്വദിക്കാനും കഴിഞ്ഞു.
              പക്ഷെ അയാളുടെ സംസാരം ആസ്വദിക്കുന്ന ഏകവ്യക്തി ,അന്നാട്ടിൽ ഞാനാണ്‌ എന്നതും പിന്നീടു ബോധ്യമായി.'വാര്യർക്ക് ഒരു പിരിലൂസാണ്' എന്നാണ്  എല്ലാരുടെയും അഭിപ്രായം.സംസാരിക്കാൻ തുടങ്ങിയാൽ നിർത്താൻ വിഷമം,ആവശ്യമില്ലാതെ ഒച്ചയിടും,പിച്ചും പേയും പറഞ്ഞു ഒറ്റയ്ക്ക് നടക്കും.ഇതൊക്കെയാണ് വാര്യർക്ക് വട്ടാണെന്നതിന്   അവരുടെ വാദം.മഴയെ പറ്റി ആരെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ  വാര്യര് വികാരദീനനാകും.എന്നും മഴ പെയ്താൽ വര്യര്ക്ക് അത്രയും സന്തോഷം."മഴ'  അയാളുടെ ദൗർബല്യമനെന്നു അന്നാട്ടിലെ കൊച്ചു കുട്ടികള്ക്ക് പോലും അറിയാം. വാര്യരുടെ മുന്നില് വച്ച് "അയ്യേ ഒരു മഴ ' എന്നെങ്ങാൻ മഴയെ ശകാരിച്ചാൽ ,അയാളുടെ വിധം മാറും.മുഖം കറുക്കും.

 വൈകുന്നേരം ആൽതറയുടെ മറ്റൊരു വശത്ത് ചെറുപ്പകാരുടെ ഒരു സംഘം എത്തും.തൊഴാൻ വരുന്ന പെണ് കുട്ടികളെ നോക്കി ചേഷ്ടകൾ കാട്ടുന്നതാണ്  അവരുടെ പ്രദാന  വിനോദം.ചിലരുടെ വെടി പറച്ചിലുകളും ഉണ്ടായിരുന്നു.അവരുടെ "ലീല വിലാസങ്ങൾ " കണ്ടും കെട്ടും ,ഒരു പൊട്ടനെ പോലെ ഞാൻ ഇരുന്നു കൊടുത്തു.
           അത്താഴ പൂജ   കഴിഞ്ഞു  നടയടക്കും.തോളിൽ ഒരു തോർത്ത്‌ മുണ്ട് മിട്ടു ,കൈയിൽ പായസ ചെമ്പ് മായി വാര്യര് പുറത്തേക്കു ഇറങ്ങും.അയാളെ കാണുമ്പോൾ നമ്മുടെ ചെറുപ്പകര്ക്ക് ചിരി പൊട്ടും.അയാളെ ഓരോന്ന് പറഞ്ഞു കളിയാക്കാനും തുടങ്ങും.

'വാര്യരെ ഇന്നു മഴ പെയ്യുമോ ? കാലാവസ്ഥ നിരീക്ഷണ വകുപ്പിൽ ഒരു ജോലി ഒപ്പിക്ക്ട്ടെ ?വര്യർക്ക്  ഇന്നലെ മിന്നല്  ഏറ്റു എന്ന് കേട്ടല്ലോ   ?'
 അങ്ങനെ ഓരോന്ന് ചോദിച്ചും പറഞ്ഞും അവർ  അയാളെ വിഡ്ഢിയാക്കും.അതിന്റെ ഹരത്തിൽ ഒരേ സ്വരത്തിൽ അവർ അര്ത് ചിരിക്കും.പക്ഷെ തന്നെ അവർ കളിയാക്കുകയാണെന്നു ശുദ്ധനായ ആ സാധുവിന് അറിയില്ല.എല്ലാത്തിനും അയാൾ മറുപടി കൊടുക്കും.ഇടക്ക് കൈ നെറ്റിമേൽ വച്ച് ആകാശത്തേക്ക് നോക്കും.
"ഉം .ന്നു പെയും..പെയ്യണോല്ലോ.നല്ലോം ഒന്നുടെ ഒരുണ്ട് കേറണം.ന്നാലേ നല്ലോം പെയ്യു..."
 പിന്നെയും എന്തൊക്കെയോ പുലമ്പി  അയാൾ നടന്നകലുമ്പോൾ ,പുറകിൽ ചെറുപ്പകരുടെ കൂക്ക് വിളി ശബ്ദമുയരും. പലവട്ടം ഇതുപോലുള്ള രംഗങ്ങൾക്ക് ഞാൻ സാക്ഷിയാകേണ്ടി വന്നു.
   ഒരിക്കൽ ഞാൻ വര്യരോട് ചോദിച്ചു."വര്യര്ക്ക് മഴയോട് എന്ട ഇത്ര സ്നേഹം ?"
അതിനയാൾ പറഞ്ഞ മറുപടി എന്നെ ചിന്തിപ്പിച്ചു.
"സ്നേഹം ഇല്യണ്ടിരിക്യോ  നായരൂട്യെ ?മഴയില്യച്ച പിന്നെ നമ്മളുണ്ടോ?വെള്ളം കിട്ട്വോ? പൂകള് വിരിയ്യോ?ഭഗവാനു മാല കെട്ടാൻ പൂകള് വേണ്ടേ ?മാല കേട്ടണൂച്ച ലല്ലേ വാര്യര് വേണ്ടു .മഴയില്യച്ച ന്റെ അന്നം മുട്ടില്ലേ ?ഭഗവാന്റെ സന്തോഷാ    മഴ !അങ്ങനെ പെയ്യട്ടെ മഴ പെയ്യട്ടെ ! പൂകള് വിരിയട്ടെ !"
  അപ്പൊ ഞാൻ ഉറപ്പിച്ചു.  അയാള്ക്ക് ഒരു വട്ടും ഇല്ല.അയാൾ പറയുന്നത് സത്യമല്ലേ ?മഴ പെയ്തലല്ലേ ചെടികളും പൂകളും ഉള്ളു.പൂ പറിച്ചു മാല കെട്ടി ഉപജീവനം നടത്തുന്ന അയാളെ സംബതിച്ചു   മഴ വളരെ വിലപ്പെട്ടതാണ്‌ .അങ്ങനെയും ജീവിക്കുന്നവരുണ്ട്‌ ഈ ലോകത്തിൽ.മഴ പെയുന്നതും പെയ്യതിരിക്കുന്നതും ഒന്നും നമ്മളിൽ പലരും ശ്രെദ്ധിക്കുന്നില്ല.മഴ പെയ്താലും പെയ്തിലെങ്കിലും നമുക്ക് വിഷമമില്ല.എന്നാൽ അത്  കൊണ്ട് ജീവിക്കുന്നവര്ക്ക് അങ്ങനെയല്ലലോ.അതൊരു വട്ടായി നമുക്ക് തോനുന്നെങ്കിൽ ശരിക്കും കുഴപ്പം നമുടെതാണ്.

ആൽ തറയിലെ ചെറുപ്പക്കാർ കളിയാക്കുന്നതിനെ പറ്റിയും ഞാൻ വര്യരോട് പറഞ്ഞു.
"ന്നെ വിഡ്ഢി യാക്കെ?ന്നെ വിഡ്ഢി യാക്കാൻ ഭഗവാനു മാത്രേ പറ്റുള്ളൂ!നീപ്പോ അങ്ങനാനൂച്ചാലും ദോഷം ഇല്യ.എല്ലാം കാണന ഒരാളില്യെ ?അയാള്  നോക്ക്യോലും ."
വാര്യര്  അപ്പറഞ്ഞത്‌ നേരാണെന്ന്  വളരെ പെട്ടന്ന്  ബോധ്യപെട്ടു .വാര്യരെ സ്ഥിരം കളിയാക്കുന്ന രണ്ടു മൂന്നു ചെറുപ്പക്കാരെ കുറച്ചു നാൾ കണ്ടില്ല. പിന്നീട്  കാലും കൈയും ഒടിഞ്ഞു കെട്ടി വച്ച് അവരെ ഒരു ദിവസം കണ്ടു.എന്തോ അപകടം പറ്റിയതാണ്.കുറച്ചു കാലത്തേക്ക് പിന്നെ അവരുടെ ശല്യം വര്യർക്ക്  ഉണ്ടായില്ല.

'നാട്ടിലേക്കു ട്രാൻസ്ഫർ വേഗം കിട്ടണേ' ന്ന് നിറകണ്ണുകളോടെ പ്രാർഥിച്ചു ഞാൻ നിൽക്കുന്നത് കണ്ടു വാര്യര്  ആശ്വസിപ്പിക്കും.
"വിഷമിക്കണ്ട നയരൂട്യെ.ഭഗവൻ കണ്ണ് തുറക്കണ്ടിരിക്കില്ല്യ "
പതിവുപോലെ ഒരു സന്ധ്യ വേളയിൽ, ദീപാരാധന തൊഴുതു ഞാൻ നിൽക്കുമ്പോൾ,ചാറ്റൽ മഴയുടെ പുകമറയിൽ ,ഊട്ടുപുരയുടെ മറവിൽ തിടുക്കത്തിൽ പുലംബികൊണ്ട്  ഓടി പോകുന്ന വാര്യരെ ഞാൻ കണ്ടു.ഞാൻ അവിടേക്ക് ചെന്നു.
"എന്താ വാര്യരെ മഴ നനഞു ഇരുട്ടത് ഇങ്ങനെ നില്കുന്നത്."
കൈ കൂപ്പി തല താഴ്ത്തി  നില്ക്കുന്ന അയാൾ മുഖമുയർത്തി  എന്നെ നോക്കി.ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"ചുറ്റും ഇരുട്ടാ നായരൂട്യെ!മനസ്സില് മാത്രേള്ളൂ വെളിച്ചം !'"
നിറഞ്ഞൊഴുകിയ അയാളുടെ കണ്ണുനീർ  മഴത്തുള്ളിയിൽ ലയിച്ചു 
പിന്നീടു അയാൾ പറയാതെ തന്നെ  കാര്യം അറിഞ്ഞു.ഹോമതിനോ  മറ്റോ  കൊണ്ട് വന്ന നെയ്‌ കുപ്പികളിൽ  കുറച്ചു കാണാതായി.അതിനു വാര്യരെ എല്ലാരും ശകാരിച്ചു.അയാൾ മോഷ്ടിച്ചതാകും എന്ന് വരെ പറഞ്ഞു.ഒടുവിൽ കഴകകാരിൽ ഒരാൾ അബദ്ധത്തിൽ  എവിടെയോ മാറ്റി വച്ചിരുന്ന നെയ്‌ കുപ്പികൾ കിട്ടി.പാവം പിടിച്ച വര്യര്ക്ക് കിട്ടിയ ശകാരങ്ങളും   അപരാധവും മാത്രം ബാക്കി.പക്ഷെ ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ അയാള് ആ പൂ കൂനയിൽ കുനിഞ്ഞിരുന്നു പൂ കെട്ടി കൊണ്ടേ  ഇരുന്നു .

ഒടുവിൽ തിരിച്ചു നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടി പോകുന്നതിനു മുന്പു യാത്ര ചോദിയ്ക്കാൻ ഞാൻ വാര്യരുടെ വീട്ടിലെത്തി..ഇടിഞ്ഞു പൊളിച്ചു വീഴാറായ  ആ പഴകി ദ്രവിച്ച വീട്ടിനുള്ളിൽ രണ്ടു സാധു മനുഷ്യരെ കണ്ടു.വാര്യരും വര്യസ്യരും !വളരെ സ്നേഹത്തോടെ അവർ എന്നെ സല്കരിച്ചു .ഞാൻ യാത്ര പറഞ്ഞു.
"അപ്പൊ നായരൂട്ടി പോവാ?ഒടുവിൽ പ്രർഥന   അദ്ദേഹം കേട്ടുല്ലേ.നന്നായി.ഭഗവൻ കണ്ണ് തുറക്കാൻ വൈകും.ന്ന  തുറന്നാലോ...തുറന്നു തന്നെ പിടിക്കും..."

ഞാൻ ഒരു പിടി നോട്ടുകൾ അയാളുടെ കൈവെള്ളയിൽ തിരുകി.ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല.പിന്നീടു എന്റെ നിർബന്ദത്തിനു വഴങ്ങി.
നിറ കണ്ണുകളോടെ  എന്നെ ആശ്ലേഷിച്ചു.

"നല്ലതേ വരൂ.ഇന്നാടിനേം വര്യരേം മറക്കരുതുട്ടോ "

"മഴ കാണുമ്പോളെല്ലാം ഞാൻ വാര്യരെ ഓര്ക്കും."ഞാൻ ചിരിച്ചു കൊണ്ട് പടിയിറങ്ങുമ്പോൾ മാനത്ത് നിന്നും ഒരു കുഞ്ഞു മഴതുള്ളി എന്റെ നെറ്റിയിൽ പതിച്ചു.
"ചായ"

സരസൂന്റെ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത്.
ഞാൻ ചായ കോപ്പ വാങ്ങി.
പുറത്തു നല്ല മഴ ,കൈയിൽ ആവി പറക്കുന്ന  ചായ.തണുപ്പിന്റെ കുളിരിനൊരു ചൂട് പകർന്ന്, ചായ ഊതി കുടിച്ചങ്ങനെ മഴ കണ്ടിരിക്കുമ്പോൾ ,ഞാനും മഴയെ സ്നേഹിച്ചു പോകുന്നു....

Tuesday, 22 October 2013

തണൽ

അന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു.എമര്ജെന്സി റൂമിലെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ കാന്റീനിൽ നിന്ന് ഒരു ചായ കുടിച്ചു കാബിനിലേക്ക്‌ നടന്നു.സമയം നാലു മണിയാകുന്നു..പുറത്തു മഴ അര്തലക്കുന്നു.വാർഡുകളിൽ അധികം രോഗികളും അവരുടെ ആശ്രിതരും നിദ്രയിലാണ്ടു.ഇടക്ക് ചിലരുടെ മുരള്ച്ചയും ചുമയും അവടെ അവടെ നിന്ന് കേള്ക്കാം.നേഴ്സ് മാരിൽ ചിലര്  ഉറങ്ങുന്നു.ചിലര് രോഗികളുടെ ട്രിപ്പ് മാറ്റുകയും മരുന്ന് കൊടുക്കയും ചെയുന്നുണ്ട്.കാബിനിൽ കയറി ചില കേസ് ഡയറികൾ വായിച്ചു.നേഴ്സ്നെ വിളിച്ചു ചില രോഗികളുടെ പ്രോഗ്രസ്സ് ചോദിച്ചു .ഉറക്കം കണ്ണുകളെ തലോടുന്നുണ്ട്‌.എണീറ്റ് ജനാല തുറന്നു കുറച്ചു നേരം മഴ  കണ്ടു രസിച്ചു.ഹോസ്പിടൽ പരിസരം സ്ട്രീറ്റ് ലൈറ്റ്  പ്രകാശത്താൽ ശോഭിച്ചു കണ്ടു..ഇടക്ക് ആംബുലൻസ് വന്നും പൊയ് കൊണ്ടും ഇരിക്കുന്നു.
    ബോറടിച്ചപ്പോൾ പിന്നെയും കാബിൻ തുറന്നു പുറത്തേക്കിറങ്ങി.വരാന്തയിലൂടെ  നടക്കാമെന്ന് കരുതി.

ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഒച്ച കേട്ടാണ് അവിടേക്ക് നടന്നത് 
   .
"നിങ്ങളോട് പറഞ്ഞതല്ലേ,കാര്യം പറഞാൽ മനസ്സിലാകില്ലേ..വല്ല  govt ഹോസ്പിടളിലെക്കും കൊണ്ട് പോ ." അറ്റന്റർ ഒച്ചയിട്ടു.
ഞാൻ അങ്ങോട്ട്‌ ചെന്നു..
"എന്ട രാധ കൃഷ്ണാ." ഞാൻ തിരക്കി.
"ഒന്നുല്ല മാടം..ഇവരോട് പറഞ്ഞിട്ട് പോകുന്നില്ല.അഡ്വാൻസ്‌ അമൌന്റ്റ്‌ അടക്കാതെ അഡ്മിറ്റ്‌ ചെയാൻ പറ്റില്ലല്ലോ "
അഴുക്കു പിടിച്ച വെള്ളമുണ്ടും.ബട്ടണ്‍ പൊട്ടി പിന്നിട്ടു തുന്നി കൂട്ടിയ ഷർട്ടും ധരിച്ച ,വെള്ള പഞ്ഞിപോലുള്ള  താടി രോമങ്ങളുള്ള മെലിഞ്ഞുനങ്ങിയ ഒരു വൃദ്ധൻ.അയാൾ നിസഹായനായി,കൈയില ഒന്ന് രണ്ടു കടലാസ്സുകളും പിടിച്ചു നില്ക്കുന്നു.
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.
"എന്ട അസുഖം?."
അയാൾ എന്നെ ആദരവോടെ തൊഴുതു.അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കസേരയിലേക്ക് വിരല ചൂണ്ടികൊണ്ട്‌ പറഞ്ഞു 
"ഓൾക്ക്‌ തീരെ വയ്യ ഡോക്ടറെ "
കസേരയിൽ തളര്ന്നു കിടക്കുന്ന സ്ത്രീ രൂപം എന്റെ കണ്ണില പെട്ടു.
ക്ഷീണിച്ചു അവശയായി കിടക്കുന്ന അവരുടെ അടുത്തേക്ക് ഞാൻ ചെന്ന്.കൈത്തണ്ട പിടിച്ചു പൾസ് നോക്കി.മിടിപ്പിന്റെ ശക്തി കുറഞ്ഞു വരുന്നത് ഞാൻ മനസ്സിലാക്കി.
"ഓൾക്ക്‌ നെഞ്ച്  വേദന ഉണ്ട്" വൃദ്ധൻ ഓടി എന്റടുത്തു വന്നു പറഞ്ഞു..
"നെഞ്ച് വേദന ഉണ്ടോ ?എപ്പോഴാ തുടങ്ങിയത്."
"ഇന്നലെ കാലത്ത് ...."
"എന്നിട്ട് ഈ പതിരാത്രിയാണോ കൊണ്ട്  വരുന്നത്.' അയാൾ മുഴുമിപ്പിക്കുന്നതിനു മുന്പേ ഞാൻ ചോദിച്ചു 
""ഇന്നലെ ഉച്ചക്ക് വന്നതാ.."ഞാൻ ആലോചിച്ചു ,ആ വൃദ്ധയായ സ്ത്രീ  ആ നിലയിൽ തുടര്ന്നിട്ടു 10-12 മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു.
എനിക്ക് ചിന്തിച്ചു നില്ക്കാൻ കഴിഞ്ഞില്ല.ഞാൻ  ഡോക്ടര ആണ്.രോഗിയുടെ കൈ ഇലെ   നോട്ടിന്റെ കനം  കണ്ടല്ല ഞാൻ എന്റെ കടമ ചെയ്യേണ്ടത്..
"രാധ കൃഷ്ണൻ വേഗം ഇവരെ എമർജൻസി റൂമിലേക്ക്‌ കൊണ്ട് വരൂ.ഐ വിൽ ടേക്ക് കെയർ ഓഫ് ഓൾ അദർ ഓഫെൻസ്"


എമർജൻസി റൂമിന് വെളിയില ഒരു മൂലയില തടിക്കു കൈയും കൊടുത്തു തളര്ന്നിരിക്കുന്ന ആ വൃദ്ധന്റെ അടുത്തേക്ക് ഞാൻ ചെന്ന്.എന്നെ കണ്ടു അയാൾ ചാടി എഴുനേറ്റു കൈ കൂപ്പി
"പേടിക്കണ്ട കൊഴപ്പം ഒന്നും ഇല്ല.എന്റെ കാബിനിലേക്ക്‌ വരൂ "
"ഇരിക്കൂ" അയാൾ ആദ്യം ഇരിക്കാൻ കൂട്ടാക്കിയില്ല.പിന്നെ ഇരുന്നു.
കേസ് ഡയറി ഫിൽ ചെയുന്നതിനിടയിൽ ഞാൻ ചോദിച്ചു ..
"എന്ട പേര് ?എവ്ടുന്നു വരുന്നു?"
"നാരായണൻ.കോഴിക്കോട് നരിക്കുനിക്കടുതുന്നാ."
""അവർ  നിങ്ങളുടെ ഭാര്യയല്ലേ.പേര് ."
അയാൾ കുറച്ചു നേരം ചിന്തിച്ചു...
"" അ...തെ.. .കുഞ്ഞു ..ലക്ഷ്മി "
"അവര്ക്ക്  വയറ്റിൽ  വേദന ഉണ്ടെന്നു പറയുന്നല്ലോ .തുടങ്ങീട്ടു എത്രയായി?"
"ഉണ്ട്.ഒരു മാസത്തോളം ആയി"
"എന്നിട്ട് ഇതു വരെ ആരെയും കാണിച്ചില്ലേ ?"
"മേടിക്ക കോളേജിൽ കൊണ്ട് പോയതാ.അവടെ കൊണ്ട് ചെന്നപ്പോ ആദ്യം ഒരു ഡാക്ടർ നോക്കി.രണ്ടീസം അവടെ കെടക്കണംനു പറഞ്ഞു.പിന്നെ ആരും നോക്കാൻ വന്നില്ല.നിലത്തു കിടന്നു തണുപ്പടിച്ച് ഓൾക്ക്‌ മേലനക്കാൻ വയ്യാതായി .പിന്നെ അവ്ടുന്നു പോന്നു."
"അവർക്ക് ചെറിയ പനിയും നെഞ്ച്  വേദനയും ഉണ്ട്. INFECTION ഒഴിവാക്കാൻ ICU യിൽ കിടത്തും.ഇത്   പ്രൈവറ്റ്  ആശുപത്രി ആണ്.ഇവിടെ ചില ഫോര്മാളിടീസ് ഉണ്ട്.കുഞ്ഞു ലക്ഷ്മി യുടെ  വയറ്റിൽ  ഒരു മുഴ വളരുന്നുണ്ട്‌. ഉള്ളില രക്ത സ്രവം ഉണ്ട്. .ഉടൻ  ഒരു ഒപരേഷാൻ  ചെയ്യണം.  മക്കളെയോ വേറെ.. ബന്ധുകലെയോ   വിളിപ്പിച്ചു കാര്യം പറയു.വേഗം കാശു കെട്ടാനുള്ള എര്പടുകൾ ചെയ്യണംനാളെ രാവിലെ തന്നെ ചെയ്യണം.."
     അയാളുടെ നെറ്റിയിൽ നിന്ന് വിയര്പ്പ് പൊടിഞ്ഞു.മുഖം കുനിച്ചു അയാൾ ഇരുന്നു.
"ഉം " ഒരു  മൂളൽ.

അയാൾ പൊയ്ക്കഴിഞ്ഞു ഞാൻ പിന്നെയും ജനാലക്കരുകിൽ വന്നു മഴ നോക്കി നിന്ന്.എനിക്ക് അയാളോട് വല്ലാത്ത സഹതാപം.കണ്ടാൽ തന്നെ അറിയാം കാശ് അടക്കാൻ  വഴിയൊന്നും ഇല്ലെന്നു പിന്നെ അയാള് എന്ട് ചെയും ?.

ദൂരെ സ്ട്രീറ്റ് ലൈറ്റ് ഇന്റെ സ്വര്ണ വെളിച്ചത്തില മഴയിൽ കുതിര്ന് വേച്ചു വേച്ചു നടന്നകലുന അയാളുടെ രൂപം  ഞാൻ കണ്ടു.

"അയാളെവിടെ മാടം,ബില്ലടക്കാതെ  പോയോ ?" ബില്ലുമായി നേഴ്സ് വന്നു ചോദിച്ചു.
ഞാൻ ബാഗിൽ നിന്ന് കാശു എടുത്തു കൊടുത്തു.
"ഇപ്പൊ ഇത് അടക്കൂ "

പിറ്റേന്ന് രാവിലെ ഡ്യൂട്ടി ഹാൻഡ്‌ ഓവർ ചയ്ത് ഞാൻ കുഞ്ഞു ലക്ഷ്മിയുടെ അരികിൽ വന്നു.അവർ നല്ല ഉറക്കത്തിലായിരുന്നു.ഉമ്മാടെ അതെ മുഖം .ഞാൻ  മെല്ലെ നെറ്റിയില തൊട്ടു.
മണിക്കൂറുകൾ കഴിഞ്ഞു അയാൾ മടങ്ങി വന്നില്ല.
"താൻ എന്തിനാ ഈ   ആവശ്യം ഇല്ലാത്ത തലവേദനകൾ എടുത്തു വെക്കുന്നത്  നസിയ ? അയാളിനി തിരിച്ചു വരുമെന്ന് എനിക്ക് തോനുന്നില്ല."
DR മുനീറിന്റെ ചീത്ത കേട്ടു കൂസലില്ലാതെ ഞാൻ നടന്നു.

"പണ്ടൊരു ദിവസം എനിക്കുമുണ്ടായിരുന്നു..ഉപ്പാന്റെ മരവിച്ച ദേഹം കെട്ടിപിടിച്ചു ഉമ്മ്മെടെം ഇതാതമാരുടെയും കൂടെ ഒരു ആശുപത്രി വരാന്ത യിൽ ഒരു രാത്രി മുഴുവൻ." ഞാൻ പറഞ്ഞു 
മുനീര് പിന്നൊന്നും പറഞ്ഞില്ല.
'ന്നിട് എന്ട ചെയ്യാൻ പോകുന്നത്.അത് പറ" 
കാബിനിൽ അരിച്ചു പറക്കി.അവസാനം അത് കിട്ടി.
പ്രൊ.റീനയുടെ വിസ്റിംഗ് കാർഡ്‌ അതിൽ അവളുടെ നമ്പർ കാണുമല്ലോ.ഞാൻ റീനയെ വിളിച്ചു.പണ്ടൊരു മെഡിക്കൽ ക്യാമ്പ് ഉള്ഖാടനം ചെയുംബോഴാണ്  അവരെ പരിച്ചയപെട്ടത്.'തണൽ' എന്നാ സാമൂഹ്യ സേവന സംഘടന അവരുടെ നേതൃത്തത്തിൽ ആണ്.ഞാൻ സഹായം ചോദിച്ചപ്പോൾ അവർ നിഷേധിച്ചില്ല.
"ഞങ്ങൾ കുഞ്ഞു ലക്ഷ്മിയെ ഏറ്റെടുക്കാൻ തയ്യാറാണ്."
കുഞ്ഞു ലക്ഷ്മി യുടെ ഓപറേഷൻ  കഴിഞ്ഞു .
"ഡാക്ക്ടാരേ ,മൂപ്പരെ ഒന്ന് വിളിക്കമോ ''ബോധം വന്നപ്പോൾ അവർ അയാളെ തിരക്കി .
മറുപടി യില്ലാതെ ഞാൻ നിന്നു.
കാബിനിൽ ഞാൻ വെറുതെ ഓരോന്ന് ഒര്തിരിക്കുമ്പോൾ 
"ഡാക്ക്ടാരേ .."
"നിങ്ങളോ? വരൂ ഇരിക്കൂ.നിങ്ങൾ എവിടെ ആയിരുന്നു..?ഞാൻ കാര്യങ്ങൾ നിങ്ങളോട് പറഞ്ഞതല്ലേ.. നിങ്ങലരോടും പറയാതെ എന്താ പോയത്.ഭാര്യയെ ഇങ്ങനൊരു അവ്സ്തയിലിട്ടിടണോ  പോകുന്നത്.'' എനിക്കു അല്പം പരുഷമായി സംസാരിക്കാനാണ് തോന്നിയത്.
"പൈസ ശരിയക്ക്കാൻ ..."കൈയിലെ ഒരുപിടി നോട്ടു കെട്ടുകൾ അയാൾ പൊക്കി കാണിച്ചു.
"മക്കൾ ആരെങ്കിലും വന്നിട്ടുണ്ടോ ?'' ഞാൻ തിരക്കി.
"ഇല്ല."
അയാൾ നിസംഗ ഭാവത്തിൽ പറഞ്ഞു.
"ഓപറേഷൻ കഴിഞു അവരെ റൂമിലേക്ക്‌ മാറ്റിയിട്ടുണ്ട് .അവരുടെ മുഴുവൻ ചിലവും വഹിച്ചത് "തണൽ " എന്നാ ഒരു  TRUST ആണ്."
അയാൾ വീണ്ടും നിറഞ്ഞ കണ്ണുകളോടെ എന്നെ തൊഴുതു.
"നിങ്ങള്ക്ക് വേറാരും ഇല്ലേ "
അയാൾ ഇല്ലെന്ന മട്ടിൽ തലയാട്ടി.
"ഡോക്ടര ഇപ്പൊ ഞങ്ങള്ക്ക് ദൈവം ആണ്..ഒരുപാടു നന്ദി ഉണ്ട്..."
അയാളുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.
"നിങ്ങൾ കരയാതെ..എന്ട ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?"
"ഒള് എന്റെ ഭാര്യ അല്ല ..'
"പിന്നെ ?" ഞാൻ അമ്പരപ്പോടെ ചോദിച്ചു.
"മക്കൾ ഉപേക്ഷിച്ച രണ്ടു ഗതി കെട്ട ജന്മങ്ങൾ ആണ്  ഞങ്ങൾ.വൃദ്ധ സദനത്തിൽ വച്ചാണ് ,ഒരേ കഥകളുമായി വന്ന ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്.ഒള്ടെ കൈയും പിടിച്ചു അവിടന്നിറങ്ങി,ചുമടെടുത്തു,എച്ചില് തുടച്ചു ഞങ്ങൾ  സന്തോഷത്തോടെ ജീവിക്കുംബോഴാണ്,ഓലക്കു സുഖം ഇല്ലാതെ ആയതു..മക്കളുടെ അടുത്ത് ഒരിക്കലും പോകില്ലന്നു മനസ്സ് കൊണ്ട് തീരുമാനിച്ചതായിരുന്നു.,ഓൾക്ക്‌ വേണ്ടി,എനിക്ക് അവരോടു വീണ്ടും എരക്കേണ്ടി വന്നു."
ആ കഥ കേട്ട് എനിക്ക്  അയാളോട് വല്ലാത്ത ആദരവു തോന്നി.
"എനക്ക് ഓളെ ഒന്ന് കാണാമോ "
"വരൂ"
ഞാൻ അയാളുമായി  കുഞ്ഞു ലക്ഷ്മി കിടക്കുന്ന മുറിയിൽ എത്തി.
പാതി മയങ്ങുന്ന അവുടെ അടുത്ത് അയാളിരുന്നു.വെളുത് മെലിഞ്ഞ നീല നരമ്പുകൾ തെളിഞ്ഞു കാണുന്ന ആ കൈവിരലുകളിൽ അയാൾ തലോടി ..
"ഇങ്ങള്  വന്നോ?"
"ഉം"

അവർ പരസ്പരം   നോക്കി കുറച്ചു നേരം ഇരുന്നു.കണ്ണുകളിലൂടെ അവർ എന്ടോകെയോ പരസ്പരം പറയുന്നത് പോലെ തോന്നി
"കുട്ടനു വല്ലതും കൊടുത്തോ? ഓൻ രണ്ടീസം പട്ടിണി ആയി അല്ലെ ?"
"ഉം"
"ആരാ കുട്ടൻ?"ഞാൻ ചോദിച്ചു
"നായ കുട്ടി ആണ്...ഞങ്ങളുടെ ഏക മകൻ" അയാൾ ചിരിച്ചു  കൊണ്ട് പറഞ്ഞു.ഞാനും ചിരിച്ചു പൊയ് .

ദിവസങ്ങള്ക്ക് ശേഷം ...
"കുഞ്ഞു ലക്ഷ്മി അമ്മക്ക് ഇനി വീട്ടില് പോകാം" അവർ മനോഹരമായി ചിരിച്ചു.
എന്നോട് ഒരുപാടു നന്ദി പറഞ്ഞു, പരസ്പരം താങ്ങായി   ആ ദമ്പതികൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു....







Wednesday, 9 October 2013

നിർ ഗന്ധി

       (To write this story, i went through the articles and interviews of sex worker's in red streets...and still like to put more research and to finish it as a complete novel in future..)


  ചെന്നൈയിലെ ഒരു വാർത്ത‍ ചാനലിന്റെ പ്രമുഖ പത്ര പ്രവര്തകയായി ,പലവക മനുഷ്യ ജീവിതങ്ങളെ കണ്ടും ഒപ്പിയെടുതും ഞാൻ എന്റെതായ ലോകത്ത് തുഴഞ്ഞു നീന്തുകയായിരുന്നു...
             അന്നത്തെ സ്റ്റാഫ്‌ മീറ്റിങ്ങിൽ രംഗരാജൻ സർ പുതിയ ഡോകുമെന്ററി പ്രോജെച്ടുകളെ പറ്റി സംസാരിച്ചു.റെഡ് സ്ട്രീറ്റ്‌കളെ പറ്റിയുള്ള പുതിയ ഡോകുമെന്ററി യുടെ ഹെഡ് ആയി അദ്ദേഹം എന്നെ ചുമതലപെടുതിയത് ഒരു ഞെട്ടലോടെയാണ് ഞാൻ ഏറ്റു വാങ്ങിയത്.റെഡ് സ്ട്രീറ്റ്‌ സെക്സ് വോര്കെർ യുണിനീലെ ഒരു സ്ത്രീ  ഇന്റർവ്യൂ തരാമെന്ന് സമ്മതിച്ച പ്രകാരം,ഞങ്ങൾ 3 പേരടങ്ങുന്ന യുണിറ്റ്  ചുവന്ന തെരുവില്ലേക്ക്.....ഞാൻ മനസ്സില്ല മനസോടെ ആണ് വാനിൽ ഇരുന്നത്..ആന്റണി യും മണിയനും വളരെ ഉത്സഹപൂര്വം കാണപെട്ടു..

                     പൊതു നിരത്തിൽ നിന്നും വാൻ, കാമാതിപുര സ്ട്രീട്സ്  എന്നെഴുതിയ ബോര്ട് കണ്ട റോഡിലേക്ക് തിരിഞ്ഞു...എന്റെ നെഞ്ച്  എന്ട് കൊണ്ടോ  പട പടന്നിടിക്കുന്നു..ഒരിക്കലും കാണരുത് എന്ന് മനസ്സ് കൊണ്ടുറച്ച സ്ഥലം..

     ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും സന്ധ്യയോടടുത്തു..സൂര്യ പ്രകാശത്തിനു ഒരു ചുവപ്പ് കലര്ന മഞ്ഞ നിറം.   മാംസത്തിന്റെ ഗന്ധം മാത്രമുള്ള ചുവന്ന തെരുവിലൂടെ വാൻ നീങ്ങി.പുറത്തെ കാഴ്ചകൾ മണിയൻ കാമറയിൽ   ഒപ്പി.-പഴകി ദ്രവിച്ച     ലോഡ്ജു മുറികൾ പോലെ ,അടുപ്പ്   കല്ല്‌ കൂട്ടി യിട്ട പോലെ,കെട്ടിടങ്ങൾ..വൃത്തിഹീനമായ തെരുവിൽ, ഒരിടത് പൈപ്പ്  പൊട്ടി, ശുദ്ധ ജലം   തൊട്ടടുത്തുകൂടി ഒഴുകുന്ന അഴുക്കു ചാലിലേക്ക്,  നല്ലതിനെയും ചീത്തയാക്കുമെന്ന  തെരുവിന്റെ തത്വം ഒര്മിപ്പിക്കുന്നുന്നപോലെ...പലതരം ഭാഷകളാൽ തെരുവ് മുഖരിതമാണ്.
റോഡിനിരുവശത്തും   പല  രീതിയിൽ വസ്ത്രധാരണം ചെയ്ത  സ്ത്രീകള് അവിടവിടെയായി കൂട്ടം തെറ്റിയ മാടുകളെ പോലെ.മുഖം മിനുക്കി ചുണ്ടിൽ ചുവന്ന ചായം പൂശി..താനാണ്  കൂടുതൽ സുന്ദരിയെന്ന ഭാവമാണ്  .എല്ലാവരും ആരെയൊക്കെയോ പ്രതീക്ഷിച്ചു നില്കുന്നു..
അന്നത്തെ മാംസ കച്ചവടത്തിന് തെരുവുനര്നു..അവിടെ രാത്രികൾ പകലുകലാണല്ലോ..പക്ഷെ ഒരു വ്യത്യാസം മാത്രം..ആ പകലിന്റെ  നിറം കടും ചുവപ്പാണെന്ന് മാത്രം.. 
 
 മുന്നോട്ടു നീങ്ങുമ്പോൾ വഴികൾ പലതായി  പിരിഞ്ഞു.പത്തു പന്ദ്രണ്ടോളം തെരുവുകൾ  അവിടെയുണ്ട്.  പാഞ്ചാലം,വൈശാലി അങ്ങനെ  പല  പേരുകളിൽ.തെരുവിന്റെ വീതി കുറഞ്ഞു  വരുന്നുണ്ടായിരുന്നു..വഴികളിൽ കൂടുതൽ ഇരുൾ പരന്നു.ഇനിയുള്ള വഴികൾ ഒരാള്ക് മാത്രം പോകാൻ പറ്റുന്ന തരത്തിലായതുകൊണ്ട്.,വാൻ നിർത്തി.ഞങ്ങൾ പുറത്തിറങ്ങി..

അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം എന്റെ കന്നിലെക്കിരച്ചു കയറി.പല മുഖങ്ങളും ഞങ്ങളെ  കടന്നു പോകുന്നുണ്ടായിരുന്നു.മണിയൻ ക്യാമറ ഒളിച്ചു പിടിച്ചു.
ചുവന്ന ചുണ്ടിൽ പല്ലുകൾ കടിച്ചു അമര്ത്തി ചിലര് ഞങ്ങളെ   മാടി വിളിച്ചു.ആനുങ്ങളുടെത്   പോലുള്ള   എന്റെ വേഷ വിധാനവും മുടിയും കണ്ടിട്ടാണോ   എന്നറിയില്ല ,എന്നെയും ചിലര് തങ്ങളിലേക്ക്  ആകർഷിക്കാൻ   ശ്രമിക്കുനുണ്ടായിരുന്നു.അക്കുട്ടത്തിൽ ഒരു കൂസലുമില്ലാതെ അർദ്ധ നഗ്നകളായി നടക്കുന്ന ബാല്യം വിട്ടു മാറിയിട്ടില്ലാത്ത കുഞ്ഞനുജതിമാരും ഉണ്ട് ..പിന്നെ ..പിഞ്ചു   കുഞ്ഞിനു മുലപ്പാൽ കൊടുക്കുന്ന അമ്മമാരും ഉണ്ടായിരുന്നു..  
  മുലപ്പാലിന്   വേണ്ടി കെഞ്ചി കരയുന്ന കുഞ്ഞു മക്കൾ,ചിലര് പിച്ചവച്ചു നടക്കുന്നു.വൃത്തിയില്ലാത്ത പത്രങ്ങളിൽ എന്ടോ പെറുക്കി തിന്നുന്നു..അവരെ സൂക്ഷിച്ചു നോക്കുമ്പോൾ ഞാൻ കാണുന്ന മുഖം .. അത് എന്റേത് തന്നെ അല്ലെ??

       ആ ഇടുങ്ങിയ വഴിയുടെ ഒരു വശത്ത്  നിരനിരയായി കരിപിടിച്ച ചുമരുകളുള്ള കെട്ടിടങ്ങൾ,മറുവശത്ത് കൂറ്റൻ മതില്കെട്ടു .അവിടെ ആ സ്ത്രീ ഞങ്ങളെ പ്രതീക്ഷിച്ചു നില്പ്പുണ്ടായിരുന്നു.ചുവന്ന കുങ്കുമ പൊട്ടു തൊട്ടു,മുടി മെടഞ്ഞു   കെട്ടി ചുവന്ന റോസാ പൂവ് ചൂടി,കടും നീല നിറത്തിലുള്ള സാരി ധരിച്ചു,വെളുത്തു  തടിച്ച ഒരു സ്ത്രീ.  ഒറ്റ നോട്ടത്തിൽ ഒരു കുലീനയായ സ്ത്രീ.അവർ ഞങ്ങളെ ആ ഇരുളടഞ്ഞ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.പേരിനു ഒരു ജനൽ പാളി  ആ മുറിയിൽ ഉണ്ടായിരുന്നു.പ്രകാശത്തിന്റെ കണിക പോലും അതിലൂടെ എത്തുന്നുണ്ടയിരുന്നില്ല.അവിടുത്തെ ജിവിതം ഞങ്ങളോട് പറയാൻ മനസ്സ് കാണിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ആന്റണി അവരുമായുള്ള അഭിമുഖം ആരംഭിച്ചു.മനിയാൻ ക്യാമറ ചലിപ്പിച്ചു..ഞാൻ അവരുടെ സംസാരം റെക്കോർഡ്‌ ചെയ്തു. തന്റെ പേരും മുഖവും പുറത്തു വിടരുതെന്ന നിര്ദേശം അവർ ഞങ്ങള്ക് നല്കി.

     കുറച്ചു വിദ്യഭ്യാസം ഉള്ള വരെ പോലെ ആ  സ്ത്രീ സംസാരിച്ചു.

ആന്റണി :ഇവിടെ എങ്ങനെ എത്തിപെട്ടു?
ഭാവഭേടങ്ങലോന്നും ഇല്ലാതെ അവർ പറഞ്ഞു തുടങ്ങി.."12 വയസ്സുളപോ , സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന വഴിയിൽ കാറിൽ അവർ തട്ടി കൊണ്ട് പോയി.നാൻ കുറെ നിലവിളിച്ചു. ആരും രക്ഷപെടുത്തിയില്ല ..കൈയും കാലുമൊക്കെ കെട്ടിയിട്ടു ക്രുരമായി പീഡിപ്പിച്ചു.ഒടുവില ഇവടെ കൊണ്ടെത്തിച്ചു അന്ന് അവർ കൊന്നു കളഞ്ഞാൽ മതിയായിരുന്നു .എങ്കിൽ ഒരു തവണയല്ലേ മരിക്കുമായിരുന്നുള്ള്." അത് കേട്ട് എന്റെ കണ്ണ് നിറഞ്ഞു.

"വീട് പലക്കാടെവിടെയോ ആണ്.പാവപ്പെട്ട കുടുംബമായിരുന്നു.അച്ഛനും അമ്മയും ഒരുപാടു അന്വേഷിചിട്ടുണ്ടാകും.പക്ഷെ അവരുടെ കൈലകപെട്ടാൽ പിന്നെ ഒരു കര കയറൽ ഇല്ല സാറെ .ഇതിനു പിന്നിൽ ഒന്നോ രണ്ടോ പേരല്ലല്ലോ.."

 ആന്റണി: രക്ഷപെടാൻ ശ്രമിച്ചില്ലേ.?

"ഓ  പിന്നെ ,ഒന്ന് രണ്ടു വട്ടം നോക്കി ,പിടിച്ചു കൊണ്ട് വന്നു പൊള്ളിച്ചു ..അതോടെ നിർത്തി.ഈ ചെളി കുണ്ടിൽ നിന്നും ഇനി രക്ഷപെടില്ലെന്നു മനസ്സിലായപ്പോ തൊഴിലാക്കി.വിശപ്പ്‌   മാറണ്ടേ   സാറെ !ആദ്യമൊക്കെ നല്ല കഷ്ടപാടയിരുന്നു.പ്രായം കുറഞ്ഞവർക്ക് രേട്ടും കൂടുതലാണ്.അപ്പൊ  സ്ഥിരം  ഇരകൾ ആയി".

ആന്റണി:ഇവടെ കുടുംബം  ..?
അവർ ചിരിച്ചു കൊണ്ട് തുടര്ന്.
"അറിയാൻ വയ്യാത്ത പ്രായത്തില് ആദ്യം അമ്മയായി.ഒരു മോളും ഒരു മോനും ഉണ്ട്.മോള്ക് 5 വയസ്സുള്ളപ്പോ അവളെ ചാരിടബൽ ട്രുസ്ടിന്റെ കീഴിലുള്ള സ്കൂളിൽ ചേർത്ത്.അവടെ നിന്ന് പഠിച്ചു..മിടുക്കിയാണ്.ഇപ്പോൾ എഞ്ചിനീയറിംഗ് പഠിക്കുന്നു.മകൻ എന്റൊപ്പം ഉണ്ട്."

ആന്റണി:ഇവടെ വരുന്നവരെ പറ്റി .. ?

"എനിക്ക് ഒരുദിവസം 5-6 പേരെ കിട്ടും.300-400 രൂപവരെ തരും.ഇതിലും കൂടുതൽ വാങ്ങുന്നവരുണ്ട് എന്റെ ഈ മുഖത്തിന്‌ അത്രയൊക്കെ തന്നെ കിട്ടു." സ്വന്തം മാംസ വില അവർ നർമതോടെ പറയുന്നത് കേട്ട് സഹതാപം തോന്നി.

"ചിലര്ക് നമ്മള് പാടുകയും ഡാൻസ് ചെയുകയും വേണം ,ചിലരുടെ കാട്ടലുകൾ അറപ്പ് തോന്നിക്കും.ചിലര് വിളിക്കുന്നിടത് ചെല്ലും.ഒരാളെന് പറഞ്ഞു വിളിക്കും ചെല്ലുമ്പോ അഞ്ചും ആരും പേരൊക്കെ ഉണ്ടാകും.പിന്നെ ചിലര്ക്  ഫോണില് പടവും എടുക്കണം.അവരെ ഞാൻ ആട്ടും.കൂടുതലും വിവാഹിതരാണ്."
ആന്റണി: ഇപ്പൊ എത്ര വസ്സുണ്ട്?
അവർ പൊട്ടി ചിരിച്ചു.
'എത്ര ഉണ്ടാകും സാറെ.?" ഒന്ന് ചിന്തിച്ചു "അറിയില്ല സാറെ..മുപ്പതിനും മേലെ ഉണ്ടാകും .."
ആന്റണി: എന്ടാണ്  നിങ്ങളുടെ യുണിയൻ പ്രവർത്തനങ്ങൾ ..?
"ഞങ്ങൾ ലൈംഗിക സുരക്ഷിതത്വത്തെ പറ്റി ബോധ വല്കരണം നടത്തുന്നുണ്ട്.ഒരു സമയത്ത് ഈ തെരുവിൽ HIV ബാധിതരുടെ നിരക്ക് കൂടുതലായിരുന്നു.ഇപ്പൊ അത് കുറഞ്ഞിട്ടുണ്ട്എല്ലാ മാസവും സൗജന്യ  മെഡിക്കൽ ക്യാമ്പുകളും നടക്കുനുണ്ട്..കൂടാതെ ലൈംഗിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം,അവരുടെ സുരക്ഷിതത്വം ഇ വക കാര്യങ്ങളും ഞങ്ങൾ ശ്രധിക്കുനുണ്ട്. "
മകളെ കാണാൻ പോകാറില്ലേ ?
"ഉണ്ട്..ഇടക്ക് പോകും.അമ്മ വീട്ടു വേലക്കാരി ആണെന്നാണ് അവളുടെ ധാരണ.നാൻ തിരുതിയിട്ടില.ഇനി ഒക്കെ അറിയുമ്പോ..."അവരുടെ തൊണ്ട ഇടറി."വെറുക്കും എന്നെ " അപ്പോൾ മാത്രം ആ കണ്ണുകള ഈറനണിഞ്ഞു.
ആന്റണി: ഇതു അവസാനിപ്പിച്ച്‌ ,നിങ്ങളെ പോലുള സ്ത്രീകളെ എങ്ങനെ രക്ഷിക്കാം?

"അത് നടക്കുമെന്നു തോനുന്നില്ല.നിങ്ങളല്ല ആര്ക്കും ഈ ചുവന്ന തെരുവ് അവസാനിപ്പിക്കാൻ കഴിയുമെന്ന് തോനുന്നില്ല.ഇങ്ങനെ ഒരു സ്ഡലം സത്യത്തിൽ സമൂഹത്തിന്റെ ആവശ്യമാണ്..എന്നാലും ഒരു പെണ് മക്കളും ഇ നരകതിലെതല്ലേ എന്നതാണ് എന്റെ പ്രാര്ത്ഥന"
അവർ പറയുന്നത് ശരിയാണെന്ന്   തോന്നി.ഇ കാടില്ലയിരുന്നെങ്കിൽ പേ പിടിച്ച കാട്ടു മൃഗങ്ങൾ നാട്ടിലേക്കു വരില്ലേ ..ഇരകളെ തേടി.. .
ആന്റണി:ഇവടെ നിയമവും പോലീസും ഇല്ലേ അവർ വിചാരിച്ചാൽ...?
അവർ എഴുനേറ്റു ,എന്നിട്ട്  പൊട്ടി ചിരിച്ചു.
ആന്റണി:ഞങ്ങ എന്ടാണ് ചെയ്യേണ്ടത്? 
"അത് നിങ്ങൾ സ്വയം ചോദിച്ചു നോക്ക്..!" അത്രയും പറഞ്ഞു അവർ നിർത്തി.ഇവടെ എത്തിപെട്ടിലയിരുനിലെങ്കിൽ,സമൂഹത്തില ഉന്നത സ്ഥാനം വഹിക്കുന്ന ആരെങ്കില് മൊക്കെ ആകുമായിരുന്നു അവർ എന്ന്  എനിക്ക് തോന്നി.
അവരുടെ ഐഡന്റിറ്റി ഒരിക്കലും പുറത്തു വിടില എന്നാ ഉറപ്പു നല്കി,ഞങ്ങൾ വിട പറഞ്ഞു.
തിരിച്ചു വാനിനടുതെതുംബോഴേക്കും   നേരം വളരെ ഇരുട്ടി ..വാനിൽ കയറുമ്പോ എന്റെ മനസ് വിങ്ങി പൊട്ടുകയായിരുന്നു..ഒന്ന് പൊട്ടി കരയണം.വാൻ നീങ്ങി തുടങ്ങി.കാഴ്ചകൾ പഴയത് തന്നെ..പക്ഷെ തെരുവിന്റെ തിരക്ക് കൂടി.കുറച്ചു കൂടി ബഹളമയമാണ്.മണിയന്റെ  ക്യാമറ വേണ്ടും  മിന്നി. അതിന്റെ  ചുവന്ന പ്രകാശം തട്ടിയ ചിലര് അസഭ്യം പറഞു..ചിലര് മുഖം മറച്ചു,മറ്റു ചിലര് ഇരുളിലേക്ക് ഓടി മറഞ്ഞു ...

                          ദൂരെ ഒരു ചുവന്ന പ്രകാശം ,അതിൽ ഞാൻ  ഓർമ്മകൾ ചികഞ്ഞു തുടങ്ങി..
അനാധാലയത്തിന്റെ മതിൽകെട്ടിൽ നിന്ന് ആ ദമ്പതികളുടെ കൈയും പിടിച്ചു പുറത്തിറങ്ങുമ്പോൾ തന്നെ ,ചുവന്ന തെരുവിന്റെ സന്തതി ആണ് ഞാൻ എന്നുള്ള സത്യം ഞാൻ മനപൂർവ്വം വിസ്മരിച്ചു.ആ കറുത്ത ഓർമ്മകൾ ഓർക്കാൻ പിന്നീടു ഒരിക്കലും ശ്രമിച്ചു മില്ല.
   വലിയ കുങ്കുമ പൊട്ടു തൊട്ടു,മുല്ല പൂവ് ചൂടി,പട്ടു ചേല ചുറ്റി ചുണ്ടിൽ ചായം തേക്കുന്ന അമ്മയെ , റാന്തലിന്റെ മങ്ങിയ വെളിച്ചതിൽ ഒരു പാട് രാത്രികളിൽ ഞാൻ കണ്ടിരുന്നു.മുല്ലപൂ ചൂടാൻ വാശി പിടിച്ചു കരയുന്ന എന്നെ താരാട്ടു പാടി ഉറക്ക്കി അമ്മ എങ്ങോട്ടോ പോകും.ഇടക്ക് ഉണര്ന്നു  ഇരുട്ടിൽ പേടിച്ചു  അമ്മയെ കാണാതെ ഞാൻ കരയാറുണ്ട്.രാവലെ ഉണരുമ്പോ,അമ്മ  എന്റെ അടുത്ത് തന്നെ കിടക്കുന്നുണ്ടാകും.ക്ഷീണിച്ചു വാടി തളര്ന മുഖമോടെ.അമ്മയുടെ തലയിലെ മുല്ലപൂക്കല്കു അപ്പൊ മനം മടുപ്പിക്കുന്ന ഗന്ധമാണ് .നെറ്റിയിലെ ചുവന്ന പൊട്ടും മാഞ്ഞു പൊയ്ട്ടുണ്ടാകും.അന്ന് അമ്മ എന്നെ തനിച്ചാക്കി എവടെ പോകുന്നുവെന്ന് എനിക്കറിയില്ലായിരുന്നു.

     പേടിച്ചുറങ്ങാൻ കഴിയാത്ത രാത്രികളും വിശന്ന   വയറോടെ ,വൃത്തിഹീനമായ വഴികളിലെ പൊടി  പിടിച്ച പകലുകളും,ഇരുളടഞ്ഞ  ഒറ്റ മുറിയിലെ രണ്ടു പാളി ജനലിലൂടെ അകലങ്ങളിൽ കാണുന്ന വലിയ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമായി എട്ടു വയസ്സുവരെ എന്റെ ബാല്യകാലം ഒരു  ചുവന്ന തെരുവിൽ ഇഴഞ്ഞു നീങ്ങി.

   ആ ദിവസം  എന്നെ ഇന്നും പേടിപ്പിക്കുന്നു.ചിത്ര ബുക് നോക്കി അമ്മ വരുന്നതും കാത്തു ഞാൻ ഇരിക്കുമ്പോ ,പിനിൽ നിന്ന് ആരോ എന്റെ വാ പൊതി പിടിച്ചു.എന്ന്റെ കുഞ്ഞു ശരീരം ഒരു കറുത്ത കൈകൊണ്ടു വലയം ചെയ്യപെട്ടു ..പെരുമ്പാമ്പ്   ചുറ്റി പിണരും പോലെ.ഞാൻ കുതറി,ശ്വാസം കിട്ടാതെ പിടഞ്ഞു.എന്നെ അയാൾ തറയിലേക്കു വലിച്ചിട്ടു.എന്റെ വസ്ത്രങ്ങള   കീറി പറിച്ചു.ആ ചുവന്ന കണ്ണുകൾ എന്നെ പേടിപ്പിച്ചു..ഞാൻ ഉറക്കെ നിലവിളിച്ചു.എവ്ടുന്നോ അമ്മ ഓടിയെത്തി,അയാൾ പിടഞ്ഞെഴുനേറ്റു.അമ്മ അയാളെ മുറിയുടെ മൂലയ്ക്ക് വച്ചിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തല്ലുന്നുണ്ടായിരുന്നു.അയാൾ അമ്മയുടെ മുടി കെട്ടിൽ ചുറ്റി പിടിച്ചു ചുമരിലേക്കു വലിച്ചു തള്ളി,തുറന്ന വാതിലിലൂടെ എവ്ടെക്കോ ഓടി മറഞ്ഞു.
അമ്മയെന്നെ വാരി എടുത്തു,പൊട്ടി കരഞ്ഞു.ഞാൻ പേടിച്ചു വിറച്ചു കരഞ്ഞു കൊണ്ട്.അമ്മയുടെ നെഞ്ചിൽ പറ്റി ചേർന്നു.അമ്മ വന്നില്ലായിരുന്നെങ്കിൽ അത് എനികൊര്ക്കാൻ വയ്യ..അയാളുടെ നഖം കൊണ്ട് കോറിയ മുറിവുകളിൽ അമ്മ മരുന്ന് വച്ച് കെട്ടി.
           അന്ന് രാത്രി അമ്മ എന്നെ തനിച്ചാക്കി പോയില്ല.അമ്മയെ കെട്ടിപിടിച്ചു   ഉറങ്ങിയ ആ രാത്രിയിൽ ഇടക്ക് ഉണര്ന് ഞാൻ നോക്കുമ്പോ,ഉത്തരത്തിലേക്കു കണ്ണും നട്ട് ഉറങ്ങാതെ കിടക്കുന്ന അമ്മയെ ഞാൻ കണ്ടിരുന്നു..ആ കണ്ണുകളിൽ നിന്ന് പൊടിഞ്ഞ ചുടു രക്തം എന്റെ നെറ്റിയിൽ പരന്നാണ് ഞാൻ ഉണര്നത്.ഞാൻ കൈകള കൊണ്ട് അമ്മേടെ കണ്ണ് നെരോപ്പി.കരയണ്ടാണ് പറഞ്ഞു ആശ്വസിപ്പിച്ചു.അമ്മ എന്റെ കുഞി കയിൽ ഉമ്മകൾ തന്നു.ഇനിയും അയാളെന്നെ കൊള്ളാൻ വരുമോന്ന് ഞാൻ പേടിച്ചു ചോദിച്ചു..
  " ആരും വരില്ല ,എന്റെ കുട്ടി സുഖമായി ഉറങ്ങു" അമ്മയ്ടെ കരവലയത്തിനുള്ളിൽ ,അമ്മ ഉണര്നിരിക്കുന്നല്ലോ എന്ന സമാധാനത്തിൽ ഞാൻ അന്ന് നന്നായി ഉറങ്ങി.
 അനാഥാലയത്തിലെ കന്യ സ്ത്രീകളോട് അമ്മ സംസാരിക്കുന്നതു ഞാൻ നോക്കി ഇരുന്നു.അവർ എനിക്ക് കഴിക്കാൻ മധുര പലഹാരങ്ങൾ തന്നു.ഞാൻ അത് ആര്ത്തിയോടെ കഴികുന്നത് കുറച്ചു നേരം അമ്മ നോക്കി ഇരുന്നു.ഞാൻ ഓരോന്ന് തിന്നാൻ എടുകുമ്പോഴും അമ്മക്ക് നേരെ നീട്ടും.അമ്മ അതൊക്കെ എന്റെ വായിലേക്ക് വച്ച് തന്നു..അമ്മ്മയുടെ കണ്ണ് കരഞ്ഞു കലങ്ങി  ഇരുന്നു.എന്ടോ ഒന്ന് പറഞ്ഞു അമ്മ എന്റെ കൈ അത്ലൊരു കന്യ സ്ത്രീയുടെ കൈലേക്ക് ചേർത്തു വചു..എന്നിട്ട് പോകാനൊരുങ്ങി.ഞാൻ അമ്മയുടെ സാരിത്തലപ്പിൽ കടന്നു പിടിച്ചു.
          അമ്മ എന്റെ മുന്നില് മുട്ടുകുത്തി ഇരുന്നു,എന്നെ ചേർത്തു നിർത്തി,എന്റെ ചെമ്പിച്ച തലമുടി മടി ഒതുക്കി ,മുഖത്ത്   ഒരുപാടു ഉമ്മകൾ തന്നു..അമ്മ പൊട്ടി കരയുന്നുണ്ടായിരുന്നു.പിന്നെ എന്റെ മുഖത്ത് നോക്കാതെ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തി,എഴുനേറ്റു  ,തിരിഞു നോക്കാതെ പടി കടന്നു പൊയ് മറഞ്ഞു.ഞാൻ അമ്മയെ വിളിച്ചു അലറി കരഞ്ഞു.പിന്നെ ഒരിക്കലും ഞാൻ ആ അമ്മയെ കണ്ടില്ല..
     അവർ എന്നെ സമാധാനിപ്പിച്ചു.അവടെ എനിക്ക് നല്ല ഉടുപ്പും,വയറു നിറയെ ഭക്ഷണവും ,ഒരുപാടു കൂടുകരെയും കിട്ടി..ഒരമ്മയുടെ സ്നേഹം ഒഴിച്ച്.
        ആദ്യമൊക്കെ അമ്മയെ ഓര്ത് ഞാൻ കരഞ്ഞിരുന്നു.നീറുന്ന രാത്രികളിലും അമ്മയുടെ ആശ്വാസം ഞാൻ ആയിരുന്നല്ലോ.എന്നെ കൊണ്ടുപോകാൻ   വരുന്ന അമ്മയെ ഞാൻ കാത്തിരുന്നു.വരാതയപ്പോ  ഉള്ളിൽ ദേഷ്യം തോന്നി തുടങ്ങി.പിന്നെ കുറച്ചു കൂടി  വളര്ന്നപ്പോ ആ അമ്മയുടെ മകളനെന്നോർത്തു ലജ്ജ തോന്നി.പിന്നീടു  dr വേണുവിന്റെയും ഗീതയുടെയും വളര്ത് മകൾ ആയപ്പോ,അമ്മയുടെ സ്നേഹം പിന്നെയും നുകര്ന്നപോൾ,ചുവന്ന തെരുവിൽ ,എന്നെ നൊന്ട് പ്രസവിച്ച അഭിസാരികയെ ഓർക്കാനേ ഞാൻ അറച്ചു..
       എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .അന്ന് അമ്മ എന്നോട് ആ ദയവു കാട്ടിയില്ലയിരുനെങ്കിൽ,ഇന്നു ഞാനും  ആ ചുവന്ന തെരുവിലെ ഒരു ബലി മൃഗമായി മാറിയേനെ. അമ്മ ഇപ്പോഴും എന്ന്നെ ഓര്ത് കരയുന്നുണ്ടാകുമോ? അമ്മക്ക് മനസ്സുകൊണ്ട് ഞാൻ കോടി പ്രണാമം നല്കി.ഏതോ ഒരു ചുവന്ന തെരുവിൽ അമ്മ ഇപ്പോഴും ജീവിക്കുനുണ്ടാകുമോ?ഉണ്ടാകരുതേ.ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു.സ്വന്തം അമ്മ ജീവിചിരിപ്പുണ്ടാകല്ലേ   എന്ന്‌ പ്രാർത്ഥിക്കുന്ന മകൾ ഞാൻ മാത്രം ആകുമോ?ഇന്നു കണ്ട സ്ത്രീയുടെ മകളും നാളെ എന്റെ ഇ പ്രാര്ത്ഥന ഏറ്റു ചൊല്ലുമോ?
   നല്ലൊരു ഡോകുമെന്ററി കിട്ടിയ സന്തോഷത്തിലായിരുന്നു   മണിയനും ആന്റണി യും.
വാൻ ഗേറിന് മുന്നില് എത്തി.ആ വൃദ്ധ  ദമ്പതികൾ ഉറങ്ങാതെ എന്നെയും   കാത്തു അവടെ നില്പ്പുണ്ടായിരുന്നു.കണ്ണിനെ മറച്ച ചുവന്ന  വെളിച്ചത്തിലെ അവ്യക്തമായ ആ രൂപം  മറന്നു ഞാൻ വാനിൽ നിന്നിറങ്ങി,വീണ്ടും പുതിയ ജീവിതത്ലേക്ക്.....
    




    
           

Saturday, 5 October 2013

ഭീമനെ ഞാൻ അറിഞ്ഞു...


    Fw. Sn.  വാസുദേവ‌ നായ മലയാള സാഹിത്യത്തിനു അക്ഷര ദേവിതന്ന സമ്പത്ത്..അദ്ധേഹത്തിന്റെ പുസ്തകം രണ്ടാമൂഴം ഈ  അടുത്ത കാലത്ത് വായിച്ചു.അതിനെ പറ്റിയുള്ള എ ഒരു വിലയിരുത്ത ഞാ ഇവിടെ പരാമശിക്കുകയാണ്. അദ്ധേഹത്തിന്റെ പുസ്തകത്തെ പറ്റി വിലയിരുത്താ ഞാ ആളല്ല.എങ്കിലും ഒരു വായനക്കാരി എന്ന നിലയി ഞാ  അവിവേകത്തിന് മുതിരുന്നു..മാപ്പ്.
         ആരാലും നന്മ തിരിച്ചറിയ പെടാതെ പോയ വ്യക്തികളെ പറ്റി നമ്മി നല്ല കാഴ്ചപാടുക ജനിപ്പിക്കുന്നതി മിടുക്കനാണ്  അദ്ദേഹം എന്ന് ആദ്യം തോന്നി.മലയാളത്തി അഭിനയ മൂÀ¯n മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ഒരു വടക്ക വീരഗാഥയി വടക്കാ പാട്ടുകളിലെ സ്ഥിരം വില്ല, മോi കഥാപാത്രം എന്നൊക്കെ പറയാവുന്ന ആ ചതിയ´pവിനെ,നല്ലവനാക്കി,ചിത്രീകരിച്ചത് മറന്നു പോയോ ?
        അത് പോലെ രïmqഴം വായിച്ചാ ലോകത്തി ബ്രിഹത്സംഹിതയായ മഹാഭാരതത്തി നമുക്ക് മനുഷ്യത്വം ഉളള  ഒരാളേ മാത്രേ  കാണാ സാധിക്കു ..അത് ഭീമനാണ്..കുടവയറ..തീറ്റപ്രിയ..അതെ ..അതെ ഭീമ ...അദ്ദേഹം പറയുന്നതി കാര്യം ഇല്ലാ തില്ല ...നിങ്ങ തന്നെ ആലോചിക്കു..
      കീചകനെ,ബഹനെ എന്തിനു  ദുര്യോധനനെ വരെ കൊന്നത് ആരാ? നമ്മുടെ ഭീമ തന്നെ..
പാ©mലി കാര്യ സാധ്യത്തിനു ആശ്രയിക്കുന്ന ഭത്താവും ഭീമ തന്നെ. അവളി  ഒരിക്കലും ഭീമ തന്നോട് പ്രേമം  കïnല്ല.. അവÄ¡v വേïn പലതും sNbvXp..കുരങ്ങു കളി¸nച്ചു..പക്ഷെ Hടുവി സ്വÀKmരോഹW സമയത്ത് ആദ്യം വീണ ©mലിയെ ഓടി ചെന്നെടുക്കാ ഒരിറ്റു ദാഹ ജലം നðIm, അവ പ്രണയിച്ച ÀPp   പോലും വന്നില്ല.. അതും ഭീമ sNയ്തു  ....

        ഒരു രംഗം വായിച്ചപ്പോ ശരിക്കും ഭീമനോട് സഹതാപം തോന്നി..വÀjങ്ങളുടെ ഇടവേള കഴിഞ്ഞു, അടുത്ത ഒരു വÀjത്തേക്ക് ത  ഭാര്യയായി കരാÀ പ്രകാരം ]m©menയെ ഭീമന് കിട്ടിയ ആ രാത്രിയി, മനtIm« കെട്ടി പള്ളിയറയി പ്രവേശിക്കുന്ന ഭീമ കാണുന്നത്, AÀPp\sâ പേര് വിളിച്ചു  മോഹmലസ്യt¯mടെ പാതി മയങ്ങുന്ന ]m©menയെ ആണ്..അദ്ദേഹം ഹൃദയ ഭാരത്തോടെ പുറത്തു വന്നു സഹോദരങ്ങലോടൊപ്പം മാനം നോക്കി  അന്ന് അ´n ഉറങ്ങി..മറ്റൊരാളെ സ്വപ്നം കïpറങ്ങുന്ന പെണ്ണിനെ തൊടാ, അവ ഭാര്യ ആണെങ്കിലും ആ മഹാ പുരുഷ അറച്ചു...
           ഒ രുപാട് നിമിഷങ്ങ ,അത് പോലെ ഉണ്ട് . നമുക്ക് ഭീമനോട് ദയയും ദേഷ്യവും പ്രേമവും തോ¶pന്ന നിമിഷങ്ങ...ടുവി...
  ഭീമ പൈത്യകം പരാമÀinച്ചപ്പോ തെല്ലു ഒന്ന് അന്ധാളിച്ചു..
             ഇതുവരെ കïതും കേട്ടതും അറിഞ്ഞതും ഒക്കെ വിപരീതം..ഭീമ വായു പുത്രനനെന്നും, കുന്തിക്ക് വായുവി ജനിച്ച താനെന്നും ആയിരുന്നു എ അറിവ്..ആക്ഷേ അതും അദ്ദേഹം തിരുത്തി..Xsâ പിതാവ് വായു ആണെന്ന് അഭിമാനിച്ചിരുന്ന ഭീമനോട് കുന്തി ദേവി അത് മാറ്റി പറയുന്ന രംഗം..അത് സഹിക്കാ കഴിയുന്നില്ല..
പിന്നെ ആരാണ്...വായുവിനെപോലെ ബലവാനായ ,mട്ടി നിന്നെt§m കയറിവന്ന Hcp കാട്ടാള!!!
കുന്തിയിലൂടെ അദ്ദേഹം പറയുന്നതെ´mണ്..കാ«n,കാട്ടു മൃഗങ്ങളുtSXv   പോലെ മാനുഷിക മുല്യം കാക്കാ¯ ,കാടത്തം   കാട്ടുന്ന  കാട്ടാള ആണോ  ഇ വീര  പിതാവ്??കാട്ടാള മാക്കും നല്ല സ´തിക  പിറക്കും എന്നാണോ മനസ്സിലാക്കേïത്.. അതോ ഇ കാട്ടാള കുന്തിയെ ബemev¡mരം sNbvX ഭീമ ജനനത്തിനു കാരണഭൂതനായ,അമ്മയെയും പെങ്ങളെയും തിരിച്ചറിയാ കഴിയാത്ത നീചനായ മനുഷ്യനാണോ? എന്നും നാം കാണുന്ന അമ്മയെയും പെങ്ങളെയും തിരിച്ചറിയാ കഴിയാത്ത നര പൂവിക .അല്ലെങ്കി  .മനുഷ്യ മൂല്യത്തിനു വേïn പോരാടിയ പരുക്കനായ മനുജനോട് കുന്തിക്ക് തോന്നിയ പ്രണയം ഓടുവി ഭീമനിലെക്കെതിയപ്പോ, അയാളെ കmട്ടmളനെന്നു കുന്തിമുദ്ര കു¯nയതാണോ? തന്റെ തെറ്റ് മറക്കാ ഇന്നത്തെ ചില സ്ത്രീക ചെ¿pന്നത് പോലെ? ..എ´mbmലും ഭീമmട്ടmള പുത്രനാണെന്ന് നിjv¡Àjnക്കുന്നതിലെ നയങ്ങ ഒരുപാടു ചി´nക്കേïnയിരിക്കുന്നു എന്ന് തോന്നി..
                         എടുത്തു പറയേണ്ട മറ്റൊരു വസ്തുത ,ഇവnടെ നമ്മ വായിച്ച കഥകളിലെ അത്ഭുദ ശക്തികളും ഈശ്വര പ്രതീതിയും ഉള്ള കഥmmത്രങ്ങÄ ഒന്നും തന്നെ ഇല്ല...

എല്ലാരും പച്ച മനുഷ്യരാണ്..മനുഷ്യ എല്ലാ വികാരവും വിചാരവും ആണ് അവÀ¡v ഉള്ളത്..അസmmന്യതക ഒന്നും എം Sn പറയുന്നില്ല ...നമ്മുടെ ഇഷ്ട ദേവ  ഭഗവാ ശ്രീ കൃഷ്ണs\ പോലും വെറും മനുഷ്യനായി ചിത്രീകരിച്ചിരിക്കുന്നു..ദൌബല്യങ്ങളും ലഭേ¨vOയും കുരുട്ടു ബുദ്ധിയും ഒക്കെ ഉള്ള ഒരു മനുഷ്യ രൂപമായി കൃഷ്ണനെ പരാമÀinച്ചത് തെല്ലു Cu എന്നിലുfവാക്കി എന്നത് സത്യം..പക്ഷെ വരച്ച ചിത്രം മനസ്സിð നിന്ന് മാറ്റി വരയ്ക്കാ ഞാ ഒരുക്കമല്ല..സംഭവിച്ചതെല്ലാം   നല്ലതിന് എന്ന് പറഞ്ഞ ആ മഹാ പുരുഷ മറ്റൊരു ലീല വിലാസം ആകും എം Sn യിലൂടെ അദ്ദേഹം തന്നെ പറഞ്ഞതും..എന്ന് എ വിശ്വാസം..
         Cu പുസ്തകത്തി അവസാന ഭാഗമായ പൈതൃIw വളരെ പ്രാധാന്യം അÀlnക്കുന്ന ഒന്നാണ്,,അതി എം. ടി   രചനയിലെക്കെത്താ നടന്ന വഴികളും, വായിച്ച  അറിവുകളും, പി´pSÀ¶വരുടെ പേരുകളും  മറ്റും പ്രസ്താവിച്ചിട്ടുïv..അതി അദ്ധേഹത്തിTn\m[zm\w വ്യക്തമാണ്‌..വെറുതെ കുത്തി കുറിച്ചതല്ല ഒന്നും..വ്യക്തമായ തെളിവുകള അദ്ദേഹം വ്യാസ മഹാഭാരതത്തി നിന്നും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.. ചുമ്മാതെ അല്ല സാഹിത്യലോകം അദ്ധേഹത്തിന്റെ നല്ലവനായ ഭീമന്, വയലാÀ അവാഡ്‌ നല്കിയത്..ഇനിയും അറിയപെടാതെ എന്നാ അറിയപെടുന്ന പ്രസക്തി ഇല്ലാതെ എത്ര പേര് നമ്മളെ കടന്നു പോയിട്ടുണ്ട്..പോകുനുണ്ട്  .. അവരെ നാമും തിരിച്ചറിയേണ്ടിയിരിക്കുന്നു..അതിനു നമുക്കും ശ്രമിക്കാം..എം  .ടി  ഒരു കാരണഭൂതനmകട്ടെ.....





പിന്നെ ഒരു സന്ദോഷ വാർത്ത‍.. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്..പ്രശസ്ത സംവിധയകായ ഹരിഹരനും എം ടി യും കൂടി, ഭീമന്റെ പ്രതിച്ചായ   നല്കുന്നു.. ഓടുവിൽ നമുക്ക്  രൂപംഅറിയാത്ത  മഹാ വീരന്,മഹാ നടന്റെ  രൂപവും കല്പിച്ചു നല്കുന്നു..കാത്തിരുന്ന് കാണാം..