മണ്മറഞ്ഞ മഹാന്മാരിൽ ഇന്ന് ഒരാളായി മാറിയ ഡോ.എ പി ജെ അബ്ദുൾ കലാം സാറിന്റെ
വലിയൊരു മോഹമായിരുന്നു,വിജ്ഞാന
മൂർത്തിയുടെ ഒരുകാലത്തെ വിശിഷ്ട ഗൃഹമായിരുന്ന “നാളന്ദ യുടെ ഉയിർത്തെഴുനേല്പ്. ഒക്സ്ഫോര്‍ഡും കേംബ്രിഡ്ജും
സ്ഥാപിക്കുന്നതിനും വളരെ മുന്‍പ് ഭാരതത്തിലൊരു വിശ്വവിദ്യാലയമുണ്ടായിരുന്നു. “നാളന്ദ”. അറിവിന്റെ
അക്ഷയഖനി തേടിയെത്തിയവരുടെ അഭയസ്ഥാനം.. ഏഷ്യയുടെ സമ്പന്നമായ സാംസ്ക്കാരിക
പാരമ്പര്യം ലോകത്തിന് മുന്‍പിലെത്തിച്ച മഹാസ്ഥാപനം. കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞ ഈ
വിശ്വവിദ്യാലത്തിന്റെ ആത്മാവും പാരമ്പര്യവും പുനര്‍ജനിക്കുകയാണ്...വെറുംചാരമായി
മണ്ണിലമർന്ന കോടികണക്കിന് അമൂല്യമായ അറിവിന്റെ അസ്ത്ഥിപഞ്ചരങ്ങൾ ഇന്നും നാളന്ദയുടെ
മണ്ണിനഗാധതയിൽ നിഗൂഡതയിലാണ്ട് കിടക്കുന്നുണ്ട്.ഏകദേശം 800 വർഷങ്ങൾക്ക് മുൻപ് നിലചുപോയ ആ ലോകോത്തരമായ
സർവകലാശാലയുടെ പതനം എങ്ങനെ സംഭവിചു.?എന്റെ തിരചിലുകൾ
എന്നിൽ നല്കിയ അറിവ് ഞാൻ നിങ്ങൾക്കും പകരുകയാണ്.
ബുദ്ധമത
വൈജ്ഞാനികകേന്ദ്രമായിരുന്ന നാളന്ദ
ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്
സ്ഥിതി ചെയ്തിരുന്നത്.അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നാളന്ദ സർവകലാശാല ജന്മമെടുക്കുന്നത്.ഗുപ്തസാമ്രാജ്യത്തിലെനരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്
ഇത് പണികഴിപ്പിച്ചത്.നാളന്ദ സര്‍വകലാശാല ലോകത്തിലെ ആദ്യത്തെ ആധുനിക സര്‍വകലാശാല എന്നു
അറിയപ്പെടുന്നു ( നാം നമ്മുടെ വിദ്യാലയങ്ങളില്‍ ആകെ പഠിച്ച ഒരു പദം ) , ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും
പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ
താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. ഉന്നത
വിദ്യാഭ്യാസത്തിന് വേണ്ടി നാം ഇപ്പോള്‍ കാണുന്ന കാമ്പസ് രീതിയില്‍ അവിടെ പഠന
സൌകര്യം ഉണ്ടായിരുന്നു. നാളന്ദയുടെ
പ്രശസ്തി കൊണ്ടും പഠന രീതിയിലെ വൈവിധ്യം കൊണ്ടും ലോകമെമെമ്പാടും ഉള്ള ആളുകള്‍
അവിടെ പഠിക്കാന്‍ വന്നിരുന്നു. ചൈന, തായിലാണ്ട്, ടിബറ്റ്, ഇന്തോനേഷ്യ, കൊറിയ ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതലും വിദ്യാർത്ഥികൾ ഇവിടെക്ക്
വന്നിരുന്നത് .
നാളന്ദ സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ മിക്കവരും
സന്യാസിമാര്‍ ( ബുദ്ധ സന്യാസിമാര്‍ ) ആയിരുന്നു .അവിടത്തെമുഖ്യ പാഠ്യ വിഷയം ബുദ്ധ
മതത്തെക്കുറിച്ച് ആണെങ്കിലും വേദ, ജൈന മതപഠനങ്ങളുംഅതിലുപരി
മനുഷ്യ നന്മ ലാക്കാക്കിയുള്ള വാന നിരീക്ഷണം, ശാസ്ത്രം, യോഗ വിദ്യകള്‍, തിയോലോജി, വൈദ്യ ശാസ്ത്രം എന്നിവയും നാളന്ദ സര്‍വകലാശാലയെ ലോക പ്രശസ്ഥമാക്കി. അവിടത്തെ
മറ്റൊരു സവിശേഷത ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തക ശാല ഉണ്ടായിരുന്നു എന്നാണ്. ധർമഗഞ്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന അവിടുത്തെ ഗ്രന്ഥശാല, ഭാരതത്തിന്റെ ചരിത്രത്തിന്റേയും അറിവുകളുടേയും ഒരു മഹദ്ശേഖരം
തന്നെ ആയിരുന്നത്രേ!!ഈ അറിവിന്റെ മഹാസാഗരത്തിന് ഹിന്ദു ( വേദ )
രാജാക്കന്മാരില്‍ നിന്നും ബുദ്ധ രാജാക്കന്മാരില്‍ നിന്നും അളവറ്റ സംരക്ഷണവും
സഹായവും ലഭിച്ചിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം
ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.അത് കൊണ്ട്
തന്നെ, അഞ്ചാം നൂറ്റാണ്ടു മുതല്‍ ഇങ്ങ് പത്താം നൂറ്റാണ്ടിന്റെ
അവസാനം വരെ ഉള്ള രചിക്കപ്പെട്ടതും കണ്ടു പിടിച്ചതുമായ അമൂല്യ ഗ്രന്ഥങ്ങളാൽ സംബന്നമായിരുന്നു നാളന്ദ സര്‍വകലാശാല .
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ്
സഞ്ചാരി ഷ്വാൻ ത് സാങ് നാളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും
ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു[7]:-
|
“
|
.അത്യധികം
കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ
ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ
നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും
ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു.
വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക്
പരിഹാരം തേടുന്നതിനായി നാളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക്
കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന്
ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
|
ഇനി എങ്ങനെ ഭാരതീയർക്ക്
തങ്ങളൂടെ ചരിത്രം അലെക്സാണ്ടർ കണ്ണിങ്ങാം എന്ന ചരിത്ര ഗവേ ഷകനിലൂടെ
കുഴിചെടുക്കേണ്ട അവസ്ത്ഥ എങ്ങനെവന്നു എന്നു പറയാം. ലോകത്തിനു മുഴുവനും അറിവിന്റെ വെളിചമേകുമായിരുന്ന ഒരു
വിഞ്ജാന കേന്ദ്രത്തെ ചുട്ടെരിച് ഭാരതത്തിന്റെ ചരിത്രത്തെ ഇരുട്ടിലേക്ക്
തട്ടിയിട്ടു പോയത് ഭക്തിയാർക്ഖില്ജി എന്ന മത ഭീകരൻ ആയിരുന്നു
1192 എന്ന വര്‍ഷം
ഇന്ത്യ യിൽ ഇസ്ളാമിക വല്‍ക്കരണത്തിന്റെ
തുടക്കമായി വിശേഷിക്കപ്പെടുന്നു. ദില്ലിയിൽ സുൽത്തനേറ്റ്
ഭരണം നിലവിൽ വന്ന കാലം കുത്തബ്-ഉദ്-ദിന്‍ ഐബക്കിനെ ഡല്‍ഹിയുടെ സുല്‍ത്താനായി പ്രഖ്യാപിക്കുകയും ചെയ്തു.ഡെല്‍ഹിയുടെ
സുല്‍ത്താനായെങ്കിലും കുത്തബുദ്ദീന്‍ അതില്‍ സന്തോഷവാന്‍ ആയിരുന്നില്ല. മറ്റിടങ്ങളും
കൈ അടക്കുവാന്‍ കുത്തബുദ്ദീന്‍ ഭല്‍ത്തിയാര്‍ കില്‍ജിയെ നിയോഗ്ഗിചു.കില്‍ജി തന്റെ സുല്‍ത്താന്‍റെ ആഞ്ച അനുസരിച്ചു ബംഗാളിന്റെ കിഴക്ക് ഭാഗത്തേക്ക്
മാര്‍ച്ച് ചെയ്തു.
ഗംഗാ
നദി തീരത്ത് കൂടി ഉള്ള തന്റെ സൈന്യ വിഹാരം ആക്രമിച്ചു കീഴടക്കി ഇന്ന് ബീഹാര്‍
എന്നറിയപ്പെടുന്ന ‘മഗധ’ എന്ന സ്തലത്തെത്തുകയും
അവിടെ കണ്ട നാളന്ദ സര്‍വകലാശാലയെ കണ്ടു അദ്ദേഹം സ്തംഭിച്ചു പോയി എന്നു ചരിത്രകാരന്‍മാര്‍
രേഖപ്പെടുത്തിയിരിക്കുന്നു. അതിനെ കുറീച് കൂടുതല്‍ അറിയാന്‍ കില്‍ജി തന്റെ ഒരു ഭടനായ അഹമ്മദിനെ ഏല്‍പ്പിച്ചു. അഹമ്മദ് അങ്ങിനെ നാളന്ദയുടെ
കവാടത്തില്‍ എത്തുകയും അവിടെ വെച്ചു ഒരു കാവല്‍ക്കാരന്‍ അദ്ദേഹത്തെ തടഞ്ഞു ചില
ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. . കാവല്‍ക്കാരന്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെ
കടന്നു വരുന്ന ‘അന്വേഷികളോട് ‘ സാധാരണയായി
ചോദിക്കുന്ന ചോദ്യങ്ങള്‍ ആയിരുന്നു. മായ, ധര്‍മം , ദൈവം എന്നിവയെ കുറിച്ചായിരുന്നു ചോദ്യവും, അതിനുത്തരം
നല്കാന്‍ കഴിയാതെ ആ ഭടന്‍ തിരിച്ചു പോവുകയായിരുന്നു.ചോദ്യത്തിന് ഉത്തരം കിട്ടാതെ
അഹമ്മദ് തന്റെ സേനാ നേതാവിനോടു അവിടെ നടന്ന കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.ഇത്കില്‍ജിയെ
ചൊടിപ്പിക്കുകയും അദ്ദേഹം തന്നെ സര്‍വകലാശാലയുടെ കവാടത്തില്‍ എത്തുകയും കാവല്‍
കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും ചെയ്തു.ഉത്തരം ഇല്ലാതിരുന്ന കില്‍ജി തന്റെ വാള് കൊണ്ട് കാവല്‍ക്കാരന് ഉത്തരം കൊടുത്തു
അറിവിന്റെ മഹാസാഗരത്തിന്റെ നെറുകയില്‍ വീണ ആദ്യ ആക്രമണം
ആയിരുന്നു അത്. തന്റെ സേനയോട് സര്‍വകലാശാല ആക്രമിക്കാനും ആക്രോശിക്കുകയും ചെയ്തു.
ഇത് കേട്ട സൈനികര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയും അവിടെ ഉള്ള അദ്ധ്യാപകരെയും
വിദ്യാര്‍ഥികളെയും ഒരു കരുണയുമില്ലാതെ വെട്ടി കൊന്നു തുടങ്ങി. ഒരു തരത്തിലുള്ള
പ്രതിരോധവും കല്‍ജിയുടെ പട്ടാളം നേരിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ വിഷയം ആണ്.
അവിടെ ഉള്ള മിക്കവാറും ആളുകള്‍ ബുദ്ധ ജൈന സന്യാസികളും വിദ്യാര്‍ത്തികളും ആയതും
പിന്നെ അവിടം പവിത്രമായ സ്ഥലമായതും കല്‍ജിക്ക് കാര്യങ്ങള്‍ വളരെ സുഗമമാക്കി
കൊടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയും അദ്ധ്യാപകനും രക്ഷപ്പെടാന്‍
സാധിച്ചില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
അങ്ങിനെ കില്‍ജിയും സൈന്യവും നാളന്ദയിലെ ആ വലിയ പുസ്തക ശാലയ്ക്ക് മുന്‍പിലെത്തുക്‍യും
പുസ്തകശാലയിലെ ഒരു മുതിര്‍ന്ന സന്യാസി കില്‍ജിയോട് കരഞ്ഞു അപേക്ഷിക്കുകയും ചെയ്തു ” പുസ്തകങ്ങള്‍ താങ്കളെ ഒന്നും ചെയ്യുകയില്ല. താങ്കള്‍ പുസ്തക ശാലയെ
ഒന്നും ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു”. ഈ അഭ്യര്‍ഥന
ചെവിക്കൊള്ളാതെ കല്‍ജി തന്റെ അനുയായികളോട് പുസ്തക ശാലയ്ക്ക് തീ വെക്കാന്‍
ആഞ്ജാപ്പിച്ചു. അങ്ങിനെ ലോകത്തിന്റെ സ്വത്തായ ആ മഹത്തായ പുസ്തക ശാല ചില കിരാതന്‍മാരുടെ
കൈയിലൂടെ കത്തി നശിച്ചു. ചരിത്രകാരന്‍മാര്‍ പറയുന്നതു മൂന്നു മാസത്തോളം ആ പുസ്തക
ശാല കത്തി എന്നാണ്. മാനവ ശേഷിക്ക് ഉപകാരപ്പെടുന്ന പല കണ്ടു പിടിത്തങ്ങളും പല
രചനകളും അങ്ങിനെ കത്തി ചാമ്പലായി. ചിന്തിചാൽ ഹൃദയഭേദകം!!
ആക്രമണത്തിനുശേഷം നൂറുവര്‍ഷംകൂടി
നിലനിന്നുവെങ്കിലും നാളന്ദ അനിവാര്യമായ തകര്‍ച്ചയിലേക്ക്
കൂപ്പുകുത്തി. ഗുപ്തന്മാര്‍ക്ക്ശേഷം അധികാരതിലെതിയവര്‍ക്ക് ബുദ്ധമതത്തോടുള്ള താല്‍പ്പര്യം
കുറഞ്ഞതും യുറോപ്പ്യന്‍ യുണിവേഴ്സിറ്റികളുടെ ഉദയവും നാളന്ദയുടെ തകര്‍ച്ചക്ക്
മറ്റുകാരണങ്ങളായി.
സർവകലാശാലയെ പഴയ പ്രതാപത്തോടെ
പുനരുദ്ധരിക്കാനുള്ള തീരുമാനം 2009ൽ തായ്‌ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ
എടുത്തു. ആസിയാനിലെ രാഷ്ട്രങ്ങളും ചൈന,ജപ്പാൻ,സിംഗപ്പൂർ തുടങ്ങിയ ആറു രാജ്യങ്ങളും ചേർന്ന്
സംയുക്തമായാണ് ഈ പുനർനിർമ്മാണം. ഏഷ്യയിലെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെയാണ് ലോകനിലവാരമുള്ള
സര്‍വകലാശാലയായി നാളന്ദ
പുനര്‍ജനിയ്ക്കുന്നത്. ബൌധപഠനം, ഫിലോസഫി, ചരിത്ര പഠനം,
ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിസിനസ്സ്
മാനേജ്‌മെന്റ് പരിസ്ഥിതി പഠനം തുടങ്ങീ അതിവിശാലമായ മേഖലകളില്‍
പഠന-ഗവേഷണങ്ങള്‍ നടത്താന്‍ നാളന്ദ അവസരമൊരുക്കും.വിവിധ
സംസ്ക്കാരങ്ങള്‍ തമ്മില്‍ കൈകോര്‍ക്കാനും അതുവഴി അറിവിന്റെ അതിരില്ലാത്ത പുതിയൊരു
ലോകം സൃഷ്ട്ടിക്കാനും പുതിയ നാളന്ദയിലൂടെ കഴിയട്ടെ എന്ന് നമുക്ക്
പ്രത്യാശിക്കാം. നാളന്ദ എന്ന പേരിന് സംസ്കൃതാർഥം “നിലക്കാത്ത
അറിവിന്റെ സമ്മാനം”
എന്നണ്.പേരുപോലെ നാളന്ദ അനശ്വരമാകട്ടെ!!
