Pages

Saturday, 25 October 2014

മുഖങ്ങള്‍


ആദ്യമൊക്കെ രാവിലെ ഓഫീസിലേക്കുള്ള  തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍  റെയില്‍ പാളത്തിനു സമീപം ആ വലിയ ഇലഞ്ഞി മരത്തിനു താഴെ വീല്‍ ചെയറില്‍ ഇരിക്കുന്ന കറുത്ത് പൊക്കം കുറഞ്ഞ  ആ മനുഷ്യനെ ഞാന്‍ കാണാത്ത മട്ടില്‍ പോകുമായിരുന്നു.അയാള്‍ ഒരു യാചകനായത് കൊണ്ടല്ല ഞാന്‍ അയാളെ കണ്ടാല്‍ മുഖം തിരിച്ചത്.സാമാന്യം കേടുപാടുകളൊന്നും ഇല്ലാത്ത യുവാവായ ആ മനുഷ്യന്‍ എന്ടിനു യാചക വൃത്തി ചെയുന്നു എന്നുള്ള ഒരു ഇഷ്ടക്കേട് അയാളെ പറ്റി എന്റെ മനസ്സില്‍ ഉണ്ടായിരുന്നു.തൂവെള്ള നിറത്തിലും ക്രീം നിറത്തിലും ഉള്ള ഷര്‍ട്ടുകളും  ട്രൌസറുമായിരുന്നു അയാളുടെ വേഷം.നല്ല കറുത്ത ഉരുളന്‍ കല്ലുകള്‍ പോലെ വെയിലില്‍ അയാളുടെ വലിയ നെറ്റി തിളങ്ങി നിന്നു.കാശു കൊടുക്കുന്നവരോടും കൊടുക്കതവരോടും അയാള്‍ നിഷ്കളങ്കമായി വലിയ തടിച്ച ചുണ്ടുകള്‍ വിടര്‍ത്തി പുഞ്ചിരി തൂകി.
  ഇംഗ്ലീഷ് സംസരിക്കന്‍ അറിയാവുന്ന യാചകരെ മുംബെങ്ങും കണ്ടില്ലാത്തത് കൊണ്ടാകാം ആദ്യമായി അയാളെന്നോട് “ഗുഡ് മോര്‍ണിംഗ് മാഡം” എന്ന് വിനയത്തോടെ പറഞ്ഞപ്പോള്‍  തെല്ലൊന്നു അബരപ്പോടെ കേട്ട് ഒന്ന് കൈ വീശി ചിരിച്ചു.പക്ഷെ പിന്നീട് ആ “ഗുഡ് മോര്‍ണിംഗ് മാഡം” ഒരു പതിവായി. മാത്രമല്ല. വൈകുന്നേരം ഓഫീസ് വിട്ടു വരുമ്പോള്‍ ഗുഡ് ഈവനിങ്ങും അയാള്‍ എന്നോട് പറയാന്‍ തുടങ്ങി.
  ദിവസവും ഉള്ള പാളങ്ങള്‍ക്ക് കുറുകെ പായനുള്ള എന്റെ യാത്രയില്‍ അയാളൊരു പതിവ് കാഴ്ചയായി..പതിവു കാഴ്ച ഒരു നാള്‍ മുടങ്ങിയാല്‍ പരസ്പരം കാരണം ചോദിക്കാനും തുടങ്ങി. പക്ഷെ സൌഹൃദത്തിന്റെ നിറത്തിലും ഞാന്‍ അയാളെ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല.അതുകൊണ്ടാകാം ഒരിക്കല്‍ അയാള്‍ പുഞ്ചിരി തൂകി വച്ച് നീട്ടിയ ചോക്ലേറ്റ് ഞാന്‍ കഴിക്കാന്‍ ഒന്ന് മടിച്ചത്.ഞാന്‍ നല്‍കുന്ന കാശു വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയതുമില്ല.അത് എന്നെ വിഷമിപ്പിച്ചിരുന്നു.അയാളുടെ പേര് ചോദിയ്ക്കാന്‍ പോലും ഞാന്‍ മിനക്കെട്ടില്ല.ഉള്ളില്‍ ഒരു ആത്മാര്‍ഥതയും ഇല്ലാതെ ഞാന്‍ അയാളെ “ഫ്രണ്ട്” എന്ന് വിളിച്ചു.
  എങ്ങോട്ടോ പോകാന്‍ ചൂളം വിളിച്ചു പായുന്ന തീവണ്ടികള്‍ പാളം കടക്കുവോളം ഞങ്ങള്‍ കൊച്ചു വര്‍ത്തമാനം പറഞ്ഞു.. മറുനാട്ടിലെ പണക്കാര്‍ ചിലപ്പോ നമ്മുടെ സ്വന്തം മണ്ണില്‍ പിച്ചക്കാരുടെ വേഷം കെട്ടാറുണ്ട് എന്ന സത്യമോ മിഥ്യയോ ആയ ഒരു കേള്‍വി കേട്ടിരുന്നത് കൊണ്ടാകും ഞാന്‍ അയാളോട് വീടിനെ പറ്റി  ചോദിച്ചു. അയാളുടെ വീട് ആന്ധ്രയില്‍ ആണെന്നും വീട്ടില്‍ അച്ഛനമ്മമാരുന്ടെന്നും അയാള്‍ പറഞ്ഞു.വലിയ വീടാണോ എന്നാ എന്റെ ചോദ്യത്തിന് ഒരു കള്ള ചിരിയോടെ വിനയ ഭാവത്തില്‍ “ മീഡിയം “ എന്ന് അയാള്‍ പറഞ്ഞു.ഞാന്‍ കേട്ട കേള്‍വി ചിലപ്പോ ഇയാളുടെ കാര്യത്തില്‍ ശരിയാകാമെന്നു  പലപ്പോഴും തോന്നിയിരുന്നു.അപ്പോഴേക്കും ട്രെയിന്‍ പൊയ് പാളങ്ങള്‍ വീണ്ടും തെളിഞ്ഞിട്ടുണ്ടാകും.അയാളോട് ചോദിക്കാനുള്ള ഒരു പിടി ചോദ്യങ്ങള്‍ ബാക്കി വച്ച് ഞാന്‍ പാളങ്ങള്‍ക്കപ്പുറം ഓടി മറയും.
. രാവിലെ ചോറാണ്കഴിക്കുന്നതെന്നും വൈകുന്നേരം വരെ വിശപ്പിനെ തടയിടാന്‍ അതാണ്  നല്ലതെന്നും ഒരിക്കല്‍ അയ്യാള്‍ പറഞ്ഞു.ഞാന്‍ പുട്ടും കടലയുമാണ് കഴിച്ചതെന്ന് പറഞ്ഞപ്പോള്‍ “സൂപ്പര്‍” എന്ന മട്ടില്‍ അയാള്‍ ആംഗ്യം കാട്ടി.ഞാന്‍ പിന്നീടു പുട്ടുണ്ടാക്കിയപ്പോള്‍ ഒരു പൊതി കെട്ടി.അയാള്‍ക്ക് വേണ്ടി..അത് നോക്കി നിന്ന അമ്മ “പ്രാന്ത് “ എന്ന് പറഞ്ഞു തെല്ലോന്നക്ഷേപിച്ചു.പക്ഷെ അയാളെ പറ്റി പറഞ്ഞപ്പോള്‍ ഒരു കഷ്ണം കൂടി കൂട്ടി പൊതിയാന്‍ സമ്മതം നല്‍കി.ഞാന്‍ അത് അയാള്‍ക്ക് കൊടുത്തു ദ്രിതിയില്‍ പാളങ്ങള്‍ കടക്കുമ്പോള്‍ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.ഞാന്‍ നോക്കില്ല എന്നറിഞ്ഞിട്ടും എന്നും അയാള്‍ കൈ ഉയര്‍ത്തി വീശി എനിക്ക് യാത്ര പറയാറുണ്ടെന്നു അന്ന് ഞാന്‍ മനസ്സിലാക്കി.
ദൂരെ  എന്നെ കാണുമ്പോഴേ അയാളുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടിരുന്നു.ഒരിക്കല്‍ പതിവിനു വിപരീതമായി എന്റെ സീമന്ത രേഖയില്‍  സിന്ദൂരം  കണ്ട് അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.നിറഞ്ഞ ചിരിയോടെ അയാള്‍ താലികെട്ടുന്ന രീതിയില്‍ ആന്ഗ്യം കാട്ടി എന്നോട് രഞ്ജു ഏട്ടനെ പറ്റി ചോദിച്ചു .”ബ്രദര്‍ എന്‍ട് ചെയുന്നു.?” ഞാന്‍ അദ്ദേഹതെ പറ്റി പറഞ്ഞു.
 ഒരു ദിവസം ഉണ്ടായതും ഞാന്‍ കണ്ടതുമായ നന്മ തിന്മകളൊക്കെ രഞ്ജു ഏട്ടനോട് വിവരിച്ചാണ് എന്റെ ദിവസങ്ങള്‍ ഏറെയും അവസാനിക്കുന്നത്‌. അതില്‍ ആയാളും ഒരു ഭാഗമായിരുന്നു.അതുകൊണ്ട് തന്നെയാണ്  അയാളെ കാണാനുള്ള മോഹം രണ്ജ്ജുനു തോന്നിയതും.ഒരിക്കല്‍ അവിചാരിതമായി എന്റെയൊപ്പം രണ്ജ്ജുവിനെയും മകള്‍ ദേവയെയും കണ്ട്  അയാള്‍ സണ്ടോഷതോടെ കൈ കൂപ്പി.”ഹലോ ബ്രദര്‍ “ എന്ന് പറഞ്ഞു നിറഞ്ഞ ചിരിയോടെ അയാള്‍ രഞ്ജു വിനെ അഭിവാദ്യം ചെയ്തു.”സ്വീറ്റ് ഗേള്‍ “ എന്ന് പറഞ്ഞു അയാള്‍ മോള്‍ക്ക്‌ കൈ കൊടുത്തു.ഇംഗ്ലീഷില്‍ സാമാന്യം നല്ല രീതിയില്‍ ഉള്ള അയാളുടെ സംസാരം രണ്ജ്ജുനെയും അത്ഭുദപ്പെടുത്തിയിരുന്നു.കപടമല്ലാത്ത ഒരു ജാള്യത അയാളുടെ ഉള്ളില്‍ നിരഞ്ഞിരുന്നതുകൊണ്ടോ എന്തോ രഞ്ജു നേടിയ കാശു വാങ്ങാന്‍ അയാള്‍ മടിച്ചു.ഒടുവില്‍ കാശ് അയാളുടെ പോക്കറ്റില് തിരുകി രഞ്ജു പറഞ്ഞു.
you called me brother.right? so don’t hesitate .god bless u “.(“മടിക്കണ്ട.നെ എന്നെ ബ്രദര്‍ എന്നല്ലേ വിളിച്ചത് .ദൈവം അനുഗ്രഹിക്കട്ടെ “).അയാളുടെ കണ്ണുകള്‍ സന്തോഷത്താല്‍ ഈറനണിഞ്ഞു.
 ആ പാളങ്ങള്‍ മുറിച്ചു പതിവായി കടക്കുന്ന എല്ലാ ആളുകള്‍ക്കും അയാള്‍ കൂട്ടുകാരനായിരുന്നു.പക്ഷെ എന്തുകൊണ്ടോ  എന്നില്‍ ഒരു പ്രത്യേകത സൌഹൃദം അയാള്‍ക്ക് ഉണ്ടെന്നു എനിക്ക് തോന്നി.അതെന്നെ ശരിക്കും സന്തോഷിപ്പിച്ചു.
പിന്നെയും എന്റെ ദിനങ്ങളില്‍ അയാളൊരു ഭാഗമായി.
  കഴിഞ്ഞ വെള്ളിയാഴ്ച  പതിവുപോലെ തിടുക്കത്തില്‍ ഞാന്‍ യാത്ര പറഞ്ഞു പോകനോരുങ്ങവേ അയാള്‍ പറഞ്ഞു,.
I am going to andra “
ഞാന്‍ പെട്ടെന്ന് തിരിഞ്ഞു. തിരിച്ചു അയാളുടെ അടുത്തേക്ക് നടന്നു.”എപ്പോ തിരിച്ചു വരും”
ആദ്യം നിഷ്കളങ്കമായി ചിരിച്ചു.പിന്നെ പതുക്കെ പതുക്കെ ചിരി മാ ഞ്ഞു.ചുണ്ടുകള്‍ മലര്ന്നു.ഇനി അയാള്‍ വരില്ല എന്നാണ് പറയുന്നത് എന്നെനിക് മനസ്സിലായി.”എന്താ വരാത്തെ” മറുപടി ഒരു ചിരി മാത്രമായിരുന്നു.ഞാന്‍ പോകുന്ന ബസ്സിന്റെ ഹോണടി കെട്ടൊന്നു ഞെട്ടി.സമയം വൈകിയിരുന്നു.വൈകുന്നേരം കാണാമെന്നു പറഞ്ഞു ഞാന്‍ ഓടി.പാളങ്ങള്‍ കടക്കുവോളം ഉള്ളില്‍ ചെറിയൊരു വിഷമം തോന്നി. പക്ഷെ പിന്നീട് വൈകുന്നേരം അയാളെ വീണ്ടും കാണും വരെ ഞാന്‍ അയാളെ പറ്റി ചിന്തിച്ചതും ഇല്ല.അയാള് പോയലെനിക്കെന്താ? അയാള്‍ എനിക്കും അപ്പോഴും ഒരു അപരിചിതനായിരുന്നു വൈകുന്നേരം വീണ്ടും കണ്ടപ്പോള്‍ ഞാന്‍ ഗുഡ് ഈവനിംഗ്  പറഞ്ഞു.
convey my regards to brother and deva ..and on Monday I am leaving.and there is a special gift for u “ അയാള്‍ പറഞ്ഞു
അതുകേട്ടു എനിക്ക് കൂടുതലൊന്നും പറയാന്‍ തോന്നിയില്ല.ഞാന്‍ ചിരിച്ചു കൊണ്ട് “ ഓക്കേ ഞാന്‍ പറയാം  ബൈ “ എന്ന് പറഞ്ഞു.
 തിങ്കള്‍ അയാളെ വീണ്ടും കണ്ടു.രാത്രി വണ്ടിക്കാണ് അയാള്‍ പോകുന്നതെന്ന് പറഞ്ഞു.എന്നെ മറക്കരുതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സ്പെഷ്യല്‍ ഗിഫ്റ്റിന്റെ കാര്യം അയാള്‍ ഓര്‍മപ്പെടുത്തി.വൈകുന്നേരം തീര്‍ച്ചയായും കാണാമെന്നു ഉറപ്പു നല്‍കി.പോകാന്‍ തിരിയുമ്പോള്‍ ഞാന്‍ അയാളെ നോക്കി വെറുതെ ചോദിച്ചു “ why I am special ?” അത് കേട്ട് അയാള്‍ ഉറക്കെ ചിരിച്ചു. പാളങ്ങള്‍ക്കപുറത്തു നിന്ന് ഞാന്‍ അയാളെ വീണ്ടും തിരിഞ്ഞൊന്നു നോക്കി.അപ്പോഴും അയാള്‍ ഉറക്കെ ചിരിച്ചു കൈ വീശുന്നുണ്ടായിരുന്നു.എനിക്ക് വിഷമം തോന്നി.ഞാന്‍ കൈ ഉയത്തി വീശി.
തിരക്ക് പിടിച്ച അന്നത്തെ ദിവസം ഞാന്‍ ഓഫീസില്‍ നിനും ഇറങ്ങാന്‍  പതിവിലും വൈകി. ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും മഴ തമര്‍ത്തു പെയ്യാന്‍ തുടങ്ങി.വല്ല വിധേനയും ഒരു ബസില്‍ പാഞ്ഞു കയറി. പരപ്പനങ്ങാടി ബസ്‌ സ്റ്റാന്‍ഡില്‍ രഞ്ജു കാത്ത് നിലക്കാമെന്ന് പറഞ്ഞിരുന്നു.തുലാമാസത്തിന്റെ സവിശേഷത പോലെ അന്ന് സൂര്യനും വേഗം മാഞ്ഞു.ഇരുട്ടു വീണു തുടങ്ങിയിരുന്നു.
   സാദാരണ ബസിറങ്ങി പാളങ്ങള്‍ മുറിച്ചു അപ്പുറം കടന്നാണ് പോകേണ്ടത്.അങ്ങനെ ആണല്ലോ അയാളെ പരിചയപ്പെട്ടത്‌.പക്ഷെ അന്ന് രഞ്ജു വണ്ടി കൊണ്ട് വന്ന കാരണം ആ വഴി ആയിരുന്നില്ല പോകേണ്ടത്.മേല്‍പ്പാലം വഴി പോകാം. ഞാന്‍ രണ്ജ്ജുന്റെ വണ്ടിയില്‍ ചാടി കയറി.വണ്ടി മെല്ലെ നീങ്ങുമ്പോള്‍ പാളങ്ങള്‍ കണ്ട് അയാളുടെ ഓര്മ പെട്ടെന്ന് വന്നു.രഞ്ജു ഏട്ടനോട് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അയാളെ കാണാതെ പോകുന്നത് തെറ്റാണെന്ന് രഞ്ജു പറഞ്ഞു.അയാളുടെ ഉള്ളില്‍ ഒരു ആത്മാര്ത്ത സുഹൃത്ത് ഉണ്ടെന്നു എന്നെക്കാളും മുമ്പേ രഞ്ജു മനസ്സിലാക്കിയിരുന്നു.വണ്ടി റോഡരികില്‍ നിര്‍ത്തി രഞ്ജു കാത്ത് നില്‍ക്കാമെന്ന് പറഞ്ഞു. അയാള്‍ പൊയ്ട്ടുണ്ടാകുമെന്ന് എന്റെ മനസ്സ് പറഞ്ഞു.
   ഞാന്‍ അയാളിരിക്കുന്ന സ്ഥലം  ഇരുട്ടില്‍ പരത്തി. ആ വലിയ മരത്തിന്റെ വലിയ ചില്ലകള്‍ ആകാശത്ത് ഇരുട്ടില്‍ തെളിഞ്ഞു കണ്ട്.അതിനു  താഴെ അയാളുടെ വീല്‍ ചെയറിന്റെ തിളക്കവും.ദൂരെ നിന്ന് എന്നെ കണ്ട് അയാള്‍ കൈ കാട്ടി വിളിച്ചു.
I am waiting for you. You usually come at 5.15. y late? Its ok at last you came “
അയാളുടെ വാകുക്കള്‍ എന്നെ ഒരുപാടു സതോഷിപ്പിക്കുകയും വിഷമിപ്പിക്കുകയും ചയ്തു.
ഞാന്‍ ആശ്ചര്യ പൂര്‍വ്വം ചോദിച്ചു u wrer waiting for me ?”
അയാള്‍ അതെ എന്നര്‍ത്ഥത്തില്‍ മൂളി.എന്നിട്ട് കൈയില്‍ കരുതിയിരുന്ന നീല പോളിത്തീന്‍ കവര്‍ എന്റെ നേര്‍ക്ക്‌ നീട്ടി.അതില്‍ ഒരു ചെറിയ കാര്‍ഡ് ബോര്‍ഡ് പെട്ടി ആയിരുന്നു.ഞാന്‍ പിന്നെയും അല്ഭുടപെട്ടു.അതിനുള്ളില്‍ എന്താണെന്ന എന്റെ ചോദ്യത്തിന് അയാളുടെ മറുപടി ഇതായിരുന്നു
open it from your hom.its a small  memory.and read it from inside “
“ ഇനി കാണില്ല അല്ലെ ?” അയാള്‍ മറുപടി പറയാന്‍ തുടങ്ങും മുന്‍പ് എന്റെ രണ്ടു പരിചയക്കാര്‍ എന്നെ പിന്നില്‍ നിന്ന് വിളിച്ചു.
“ എയലെന്ത ഇരുട്ടത് ഇവടെ?ഇതാരാ “ അവരുടെ മുഖതൊരു  സംശയ ഭാവം .
ഞാന്‍ ചങ്കൂറ്റത്തോടെ ആത്മാര്‍ത്ഥതയോടെ പറഞ്ഞു”ഇതെന്റെ ഫ്രണ്ടാ ..നാളെ പുള്ളി ആന്ധ്രക്ക് പോവാ .ഞാന്‍ യാത്ര പറയാന്‍ വന്നതാ “
അവര്‍ പുച്ചഭാവത്തില്‍ ചിരിച്ചു കൊണ്ട് പൊയി.
അവര്‍ പോയപ്പോ ഞാന്‍ എന്റെ ബാഗില്‍ നിന്നും മോള്‍ക്കായി കരുതിയിരുന്ന ആ ചോക്ലേറ്റ് എടുത്തു.
“എനിക്ക് പോകാനായി.രഞ്ജു വെയിറ്റ് ചെയ്യുന്നുണ്ട്.happy journey don’t forget me and kerala “  ഞാന്‍ ചോകലോറെ അയാള്‍ക്ക് നല്‍കി.ഇരുട്ടില്‍ അയാളുടെ മുഖം എനിക്ക് വ്യക്തമായില്ല.
തിരിച്ചു വീട്ടിലെത്തി സമ്മാന പൊതി പൊട്ടിക്കാനുള്ള ക്ഷമ കിട്ടിയില്ല.ഞാന്‍ വണ്ടിയില്‍ വച്ച് തന്നെ പൊളിച്ചു.
അതില്‍ ഒരു ചെറിയ പിസ്ത കേക്ക് ആയിരുന്നു.കൂടെ ഒരു കുറിപ്പും .വടിവൊത്ത ഇംഗ്ലീഷില്‍ അയാളുടെ കൈ എഴുത്തുകള്‍
This is a  sweet cake box and its for u ,ur husband and deva .this is my sweet memory how s t?.k don’t delete me from your mobile memory.gud bye  by ur frnd balu”
“അതെ അയാളൊരു നല്ല സുഹൃത്താണ് ഞാന്‍ നിന്നോട് പറഞ്ഞതല്ലേ “ രഞ്ജു അത് പറയുമ്പോള്‍ എന്റെ കണ്ണും നിറഞ്ഞു.
ബാലു അതായിരുന്നു അയാളുടെ പേര്.അപരിചിതനായ,ഞാന്‍ പേര് പോലും ചോദിയ്ക്കാന്‍ മറന്നുപോയ ,എനിക്ക് മറക്കാന്‍ കഴിയാത്ത ,നല്ല ഒരു സുഹൃത്ത്. എല്ലാവരുടെയും ജീവിതത്തിലും ഇതുപോലുള്ള മുഖങ്ങള്‍ ഉണ്ടാകും പക്ഷെ നമ്മള്‍ അവര്‍ക്ക് പ്രാധാന്യം  കൊടുക്കാതെ അപ്രസക്തരായി അവര്‍ കടന്നു പോകുന്നു.


Saturday, 17 May 2014

വാര്ദ്ധക്യ പെന്ഷന്‍

പഞ്ചായത്ത്‌ ഓഫീസില്‍ ഞാന്‍ മാര്യേജ് രേജിസ്ട്രെറേന്‍ സെക്ഷനിലാണ്.അന്ന് ഒരു ദമ്പതിമാരും  രേജിസ്ട്രറേഷന് വന്നില്ല. ഗിരിജാ മാഡത്തിന്റെ ആക്രോശം കേട്ടാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. ജനന മരണ രേജിസ്ട്രഷനിലാണ് ഗിരിജ മാഡം.സൃഷ്ടിയും സംഹാരവും ഒരുമിച്ചു നടത്തുന്ന ആളാണ്.നല്ല തിരക്കുള്ള സെക്ഷനയതിനാല്‍ ജോലി സമയത്ത്  മാഡത്തിന്റെ ചൂടും അല്പം കൂടുതലാണ്.പക്ഷെ അല്ലാത്തപ്പോ നല്ല സ്വഭാവമാണ്..

“നിങ്ങളോട് പറഞ്ഞ മനസ്സിലാകില്ലേ...ദാ അവിടെ പൊയ് ചോദിക്ക്.അതാ സെക്ഷന്‍.” പ്രായം എഴുപതോളം ചെന്ന ഒരു മനുഷ്യന്‍.ആഡിയതം തുളുമ്പുന്ന മുഖം..മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും..അയാളുടെ കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. നല്ല സുന്ദരികുട്ടി.
അയാള്‍ കൈയില്‍ പിടിച്ചിരുന്ന രസീതുമായി എന്‍റെ അടുത്തേക്ക്  വന്നു.
 “മോളെ ഈ വാര്‍ധക്യപെന്ഷേന്‍ കൊടുക്കാന്‍ തൊടങ്ങിയോ?അപേക്ഷ കൊടുത്തപ്പോ കിട്ടിയതാ ഈ ചീട്ട്.ഇതും ആയിട്ടാ വരാന്‍ പറഞ്ഞത്.”
വര്‍ഗീസ്‌ സാറിന്റെതാണ് പെന്‍ഷന്‍ സെക്ഷന്‍.60 വയസ്സ് കഴിഞ്ഞവര്‍ക്ക് പഞ്ചായത്തില്‍ നിന്നും 500 രൂപ  പെന്‍ഷന്‍ കൊടുക്കുന്നുണ്ട്.എന്റെ  തൊട്ടപ്പുറത്തു തന്നെയാണ് വര്‍ഗീസ്‌ സാറിന്‍റെ സ്ഥാനം.പക്ഷെ സീറ്റില്‍ ആളുണ്ടാകുന്നത് അപൂര്‍വമാണ്.പുള്ളി കോട്ടയംകാരനാണ്.ഒരു അവധി കിട്ടിയാല്‍ നാട്ടിലേക്ക് പായും.ആരോടും വലിയ അടുപ്പം ഒന്നും കാണിക്കാത്ത പ്രകൃതം ആണ്. അത് കൊണ്ട് തന്നെ അയാള്‍ കൈകാര്യം ചെയുന്ന പെന്‍ഷന്‍ സെക്ഷനില്‍ ആരും കൈകടത്താറില്ല.
“ആ സെക്ഷനിലാണ്.സെക്ഷന്‍ ക്ലാര്‍ക്ക് ലീവിലാണല്ലോ. സാര്‍ നാട്ടില്‍ പോയതാണ്?”
എന്റെ മറുപടികേട്ട് അയാളുടെ മുഖം വാടി.
“ഒരാഴ്ച കഴിഞ്ഞു ഒന്നുടെ വരൂ..”
അയാളുടെ മുണ്ടിന്റെ ഒരറ്റത്ത് മറഞ്ഞു നിന്നിരുന്ന ആ കൊച്ചു പെണ്‍കുട്ടി എന്നെ നോക്കി മനോഹരമായി ചിരിച്ചു..
“മോള്‍ടെ പെരേന്താ?” അവള്‍ നാണിച്ചു മുണ്ടിന്റെ മറവിലേക്ക് പൊയി.
ഞാന്‍ എന്റെ മേശ വലിപ്പ് പരതി ഒരു മിടായി എടുത്തു അവള്‍ക്കു നീട്ടി..അന്ന് പ്യൂണ്‍ വാസു എട്ടന്റെ കുട്ടിയുടെ പിറന്നാളായിരുന്നു.എല്ലാര്ക്കും മിടായി വിതരണം ച്യ്തിരുന്നു.അതിലൊന്ന് ഞാന്‍ മേശ വലിപ്പില്‍ ഇട്ടിരുന്നു.
 “നിങ്ങളുടെ ഫോണ്‍ നമ്പര്‍ തരൂ.സാര്‍ വരുമ്പോ ഞാന്‍ വിളിക്കാം.”
അയാള്‍ പേരും ഫോണ്‍ നമ്പരും എഴുതി തന്നു. ‘നാരായണ്‍ നമ്പൂതിരി’ അതായിരുന്നു അയാളുടെ പേര്.
“വരൂ മാളുട്ടി” അയാള്‍ നന്ദി പറഞ്ഞു പൊകുന്നത് ഞാന്‍ നോക്കിയിരുന്നു..പഞ്ചായത്തിന്റെ പടി കടക്ക്വോളം ആ കൊച്ചു പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞു പണി തിരക്കില്‍ ഞാന്‍ നെട്ടോട്ടം ഓടുകയായിരുന്നു.
“മോളെ സാര്‍ വന്നോ?” അത് നാരായണ്‍ നമ്പൂതിരി ആയിരുന്നു.
അപ്പോഴാണ് ഞാന്‍ അയാളെ ഒര്തത്.
“അയ്യോ സോറി. സാര്‍ വന്നിട്ടുണ്ട്.ഞാന്‍ വിളിക്കാന്‍ മറന്നു പോയതാ..”
അയാള്‍ ചിരിച്ചു
“ സാരമില്ല.. “
ഞാന്‍ വര്‍ഗീസ്‌ സാറിന്റെ സീറ്റില്‍ നോക്കി.അയാളവിടെ ഉണ്ടായിരുന്നില്ല.ചായ കുടിക്കാനോ മറ്റോ പുറത്തു പോയതാകണം.
“ സാര്‍ ഇപ്പൊ വരും കേട്ടോ “
ഞാന്‍ അയാളെ സമാധാനിപ്പിച്ചു നിര്‍ത്തി.
“മാളുട്ടി എവടെ?”
“സ്കൂളില്‍ പൊയി.. എന്റെ മോളുടെ കുട്ടിയാ..”
“അഹാ.ഏതു ക്ലാസിലാ “
“ഇപ്പൊ രണ്ടിലായി..,”ഒരു നെടുവീര്‍പ്പോടെ അയാള്‍ വീണ്ടും തുടര്‍ന്നു.
“മോള്‍ക്ക് 6 മാസം ഉള്ളപ്പോഴാണ് മരുമകന്‍  ഒരു അപകടത്തില് പെട്ട്.........പോയത്...” അയാളുടെ ശബ്ദം ഇടറി.മുഖം വിഷാദ പൂര്‍ണമായി.
“അപ്പൊ നിങ്ങടെ മകള്‍??”ഞാന്‍ ചോദിച്ചു
“ഇപ്പൊ മോളും കുട്ടിയും വീട്ടിലുണ്ട്...മോള്‍ക്ക്‌ തയ്യല്‍ പണി ആണ്.എനിക്ക്അടുത്തുള്ള അബലത്തില്‍ ശാന്തി പണിയുണ്ട്. അമ്പലത്തിന്നു കിട്ടുന്നത് ഒന്നിനും തികയില്ലതാനും..”
ഞാന്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്നു.
.
അപ്പോഴേക്കും വര്‍ഗീസ്‌ സാര്‍ എത്തി.
എനിക്ക് അയാളോട് സംസാരിക്കാന്‍ പേടിയാണ്.
“സാറേ എന്റെ പെന്‍ഷന്‍ എന്ടായി ..”നാരായണ്‍ നമ്പൂതിരിയുടെ ചോദ്യം വര്‍ഗീസ്‌ സര്‍ കേട്ട ഭാവം നടിച്ചില്ല.
“ സാര്‍ ..ഞാന്‍ കുറച്ചു ദിവസായി വരുന്നു”
“നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലാലോ.വെറുതെ ഇങ്ങനെ വന്നു മനുഷ്യരെ ബുദ്ധി മുട്ടിച്ചാല്‍ മതിയല്ലോ.”.
അത്രയും പറഞ്ഞു അയാള്‍ എന്ടോ കുത്തിക്കുറിക്കാന്‍ തുടങ്ങി.
നാരായണ്‍ എന്നെ ദയനീയമായി നോക്കി.
എനിക്ക് വിഷമം തോന്നി.ഞാന്‍ നിസഹായ ആയിരുന്നു.എന്റെ സെക്ഷന്‍ ആയിരുന്നെങ്കില്‍ എനിക്ക് അയാളെ വേഗം സഹായിക്കാമായിരുന്നു.
അയാള്‍ കുറച്ചു നേരം വര്‍ഗീസ്‌ സാര്‍ന്റെ മേശ ചാരി നിന്നു.
“നിങ്ങള്‍ ഇവടെ നിന്നിട്ട് ഒരു കാര്യവും ഇല്ല.നിങ്ങളുടെ അപേക്ഷ സ്റാന്റിഗ് കമ്മിറ്റിയില്‍ വച്ചിട്ടുണ്ട്.അത് അന്ഗീകരിക്കണം.പിന്നെ എന്കൊയറി ഉണ്ടാകും.അതും കഴിഞ്ഞു നാലഞ്ച് മാസം കഴിയുമ്പോ കിട്ടും.ഞങ്ങള്‍ കാര്‍ഡ് ഇടും.അപ്പൊ വന്നാ മതി.” വര്‍ഗീസ്‌ സാര്‍ വളരെ സൌമ്യമായി സംസാരിക്കുന്നതു കേട്ട് ഞാന്‍ അത്ഭുതപെട്ടു.
നാരായണന്‍ നമ്പൂതിരി എല്ലാം തലകുലുക്കി കേട്ടു.
“എന്നാ ഞാന്‍ പോട്ടെ മോളെ..അതിപ്പോഴോന്നും കിട്ടില്ല..ആ ... സര്ക്കാര് കാര്യല്ലേ. മുറപോലെ നടക്കൂ...നമുക്ക് ആവശ്യം ഉണ്ടെന്നു വച്ചിട്ട്...നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പറ്റുമോ?”
അയാള്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“ഞാന്‍ എന്തെങ്കിലും സഹായം ചെയ്യണോ???” എന്റെ ചോദ്യം കേട്ടിട്ടും അയാള്‍ കേള്‍ക്കാത്ത മട്ടില്‍ നടന്നകന്നു.
പിന്നെ കുറച്ചു നാള്‍ അയാളെ കണ്ടില്ല.
ആയിടക്കു വര്‍ഗീസ് സാര്‍ സ്ഥലം മാറി പൊയി.പുതുതായി വന്ന പ്രകാശ്‌ സാര്‍ ആള് ഉഷാറായിരുന്നു.പെന്‍ഷന്‍ സെക്ഷന്റെ ഒചിഴയല്‍ അവസാനിച്ചു.സെക്ഷന്‍ ആകപ്പാടെ ഒന്ന് ഉണര്ര്‍ന്നു.എല്ലാരുംയിട്ടും നന്നായി ഇടപഴകുമായിരുന്നു.അടുത്തടുത്ത സെക്ഷനയതിനാല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരുമായി.
  ഒരു ദിവസം ഒരു പ്രായമുള്ള മനുഷ്യനും അയാളുടെ കൊച്ചു മകളും പെന്‍ഷന്‍ വാങ്ങാന്‍ എത്തി.അത് കണ്ട് എനിക്ക് നാരായണന്‍ നമ്പൂതിരിയെ ഓര്മ വന്നു.ഞാന്‍ പ്രകാശ്‌ സാറിനോട് അയാളുടെ പെന്ഷനെ പറ്റി ചോദിച്ചു.
“ അത് സാന്ക്ഷനയല്ലോ...കരട് ഇട്ടിരുന്നല്ലോ.ഇതുവരെ വാങ്ങിയിട്ടില്ല.”
അത് കേട്ട് എനിക്ക് സന്തോഷമായി.ഞാന്‍ മേശ വലിപ്പില്‍ നിന്ന് ഡയറി തപ്പിയെടുത്തു.എന്നിട്ട് നാരായണ്‍ നമ്പൂതിരി തന്ന നമ്പര്‍ ഡയല്‍ ചെയ്തു.
“ഹലോ..”
ഒരു കുഞ്ഞു മധുരമായ ശബ്ദം ....
“മാളുട്ടി ആണോ..ഞാന്‍ പഞ്ചായത്തില്‍ നിന്നാണ്..അപ്പുപ്പന് ഫോണ്‍ ഒന്ന് കൊടുക്ക്‌ മോളെ....”
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം...
“ അപ്പുപ്പന്‍ മരിച്ചു പൊയ് ...”
എന്റെ ഞരമ്പുകളില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു.
ഞാന്‍  ഫോണ്‍ കട്ട് ചെയ്തു,നിരാശയായി  സീറ്റിലേക്ക് മടങ്ങി.

Sunday, 19 January 2014

ബസന്തി

"പൂരബ്‌ ഞാൻ ചെയുന്നത് തെറ്റോ ശരിയോ  ?"
 അവളുടെ  മനസ്സ്  സംഘർഷ ഭരിതമാണ്‌ .വിധവയായ തന്നിലേക്ക് ചൂണ്ടുന്ന ആയിരം വിരലുകളെ തട്ടി മാറ്റി മുന്നേറാൻ തനിക്കാകുമോ?   'പൂരബ് ' ഇന്നു   സത്യത്തിൽ അവളുടെ മനസ്സല്ലേ ?ആ മനസ്സിന് തന്റെ വികാരങ്ങളെ ഉള്കൊല്ലാൻ കഴിയും .ആ വിശ്വാസം ആണ് ഇന്നവളെ  ആ റിക്ഷയിൽ കേറാൻ പ്രേരിപ്പിച്ചത്.കർണ്ണാ ലിന്റെ  ചൂട്  പിടിച്ച ചെമ്മണ്‍  നിരത്തിലൂടെ റിക്ഷ  പാഞ്ഞു .സൂര്യന്റെ കത്തുന്നപ്രകാശം  ബസന്ദി യുടെ കണ്ണി ലേക്ക് വെളിച്ചം വീശി..
      .വെളുത്ത പ്രതലത്തിൽ ചുവന്ന ചായത്തിൽ ഒരു പിന്ഞ്ചു  കുഞ്ഞിന്റെ  നനുത്ത ചിരി പകർത്തി  നിന്ന 'ആകാക്ഷ' ക്ലിനികിന്റെ കൂറ്റൻ മതിൽ  കെട്ടിനുള്ളിൽ  താൻ എത്തിപ്പെട്ടിരിക്കുന്നു .ഇനി ദിവസങ്ങള് മാസങ്ങളാണ് .പുറത്തുള്ള  കഴുകന്മാരുടെ രക്ത കര പുരണ്ട കൊക്കുകൾ ഇനി കുറേ കാലം തന്നെ കാണില്ല .അവരുടെ കൊക്കുകല്ക്ക് വലിച്ചു കീറാൻ തന്റെ മാംസം കൊടുക്കുന്നതിലും നല്ലതല്ലേ ഈ  തീരുമാനം.പിന്നെ പൂരബ് !! അവൻ  ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്.അവനെ ഒ രിക്കലും താൻ പിരിയുന്നില്ലല്ലോ !!!!കടിഞ്ഞാണ്‍ തൊണ്ടയിൽ അമര്ന്ന്പ്പോഴണ്ടായ  കുതിരകളുടെ അലറൽ ബസന്ദിയെ  ഉണർത്തി .
     
   "വരൂ ബസന്ദി ..." ഡോ  രാധ  അവളെ അകത്തേക്കാനയിച്ചു .അവളുടെ ചുവടുകളിൽ ഹൃദയത്തിന്റെ വേദനകളുടെ കനം  കുറഞ്ഞു വന്നു.പരിഷ്കര വേഷത്തിന്റെ മറവിൽ പ്രതീക്ഷയുടെ കിരണങ്ങൾ  മറച്ചു പിടിച്ചു നിന്നിരുന്ന വിദേശ ദമ്പതികളുടെ ഏറെ നേരത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു ബസന്ദി യു  മായുളള  കൂടി കാഴ്ച .അവരെ കണ്ടപ്പോൾ തലയും മുഖവും ദുപ്പട്ട കൊണ്ട് മറച്ചു ബസന്ദി  കുറച്ചു കൂടി അന്ത ർ മുഖി  ആയി.

  "ദിസ്‌ ഈസ്‌ യുവർ  കറി യർ (carrier ).ഹേർ നെയിം  ബസന്ദി "
ഡോ രമ  ബസന്ദി യെ അവര്ക് പരിചയപെടുത്തി .
"thank  you  so  much  മൈ ഡിയർ  ബസന്ദി "നിഷ്കളങ്ക മായ ചിരി വിടര്ത്തി കരോലിൻ  തന്റെ വെളുത്ത പഞ്ഞികെട്ടുപോലുള്ള  കൈകൾ  കൊണ്ട് ബസന്ദിയെ  മാറോടണച്ചു .ആ കരവലയത്തിൽ ബസന്ദി  ദേഹം ചുരുക്കി വിനീതയായി നിന്നു .ഡെന്നിസ്  കരോളിന്റെ  സന്ദോഷം  പങ്കിട്ടു .
"we  are  from  australia ..." കരോളി ന്റെ സ്വയം പരിച്ചയപെടുതലുകൾ  ബസന്ദി  അല്ബുടതോടെ കേട്ടിരുന്നു.അവള്കൊന്ന്നും മനസിലായിരുന്നില്ല.ഒടുവിൽ  ഡോ അവൾക്കു  എല്ലാം മനസ്സിലാക്കി കൊടുത്തു .
     മരുന്നുകളുടെ  കുത്തുന്ന മണ മുള്ള  ആ മുറിയിൽ   പേരിനൊരു പുറം ചട്ട മാത്രം ധരിച്ചു ബസന്ദി  കിടന്നു.കരോളിനും ടെന്നിസും അവള്കടുത്തു തന്നെ നില്പ്പുണ്ടായിരുന്നു.പൂരബല്ലാതെ മറ്റൊരാണും  ഇതുവരെ  തന്നെ ഇ കോലത്തിൽ  കണ്ടിരിക്കില്ല. തന്റെ അർദ്ധ  നഗ്ന ശരീരം അവളെ  അസ്വസ്ഥയാക്കി .അത് മനസ്സിലാക്കിയിട്ടെന്നോണം  ഡെന്നിസ്  പുറത്തേക്കു പൊയി .
      നീണ്ട സിറിഞ്ചു  മായി  ഡോ .രമ  വന്നു ,.ബസണ്ടി യുടെ കാലുകളെ വകഞ്ഞു  മാറ്റി .അവളുടെ ഹൃദയം  പട പടയെന്നു  മിടിച്ചു.സിറിഞ്ച് തുടകൾക്കിടയിലൂടെ    ഗര്ഭപാത്രം ലക്ഷ്യമാക്കി നീങ്ങി .എവ്ടെയോ ഒരു വേദന .വരാനിരിക്കുന്ന വലിയ വേദനയുടെ ഒരു സൂചന മാത്രമോ അത് ?!!അവൾ  കണ്ണുകൾ  മുറുക്കെ അടച്ചു.
"പൂരബ്  നമ്മുടെതല്ലാത്ത ഒരു ഭ്രൂണം  എന്റെ ഉള്ളില എത്തപ്പെട്ടു.പക്ഷെ പൂരബ്  ഞാൻ കലങ്കിതയല്ല ...ഇതു  ഒരു നന്മയുടെ കളങ്കമാണ് ..ഉപയോഗ ശൂന്യമായി ദ്രവിച്ചു  പോകുമായിരുന്ന എന്റെ ഗര്ഭാപത്രത്തിലൂടെ നാം  ചെയുന്ന നൻമ .ഒരമ്മയാകാൻ ഒരിക്കലും   കഴിയാത്ത  അവർ എന്നിലൂടെ ആശ്വസിക്കട്ടെ  "
ദിവസങ്ങൾ പിന്നിടുമ്പോൾ ആകാംഷ കൂടി വന്ന രണ്ടുപേര് ബസന്ദി യും കരോളിനുംയിരുന്നു.ബസന്ദിയുടെ  മനം പുരട്ടലും ആദ്യത്തെ  ഛ ർദിയും ഡെന്നിസ്  ആശുപത്രി വാസികല്ക്ക് മധുരം  നല്കി ആഘോഷമാക്കി. 
"അതെ നീ ഗര്ഭിണി യാണ് ബസന്ദി "ഡോ രമയുടെ വാക്കുകളിൽ അവൾ  നാണിച്ചു തലതാഴ്ത്തി 
 "പൂരബ്  അതിനു  ജീവൻ വച്ചു .അത് വളരാൻ തുടങ്ങി .നീ ഒരഛ നാകാൻ  പോകുന്നു പൂരബ് .നീ ചിരിക്കുവാണോ?നിനക്ക് സന്ദൊഷമയൊ ?"
 തന്റെ വയർ  കാണുമ്പോൾ  ബസണ്ടിക്ക് ഒന്നും തോന്നിയില്ല.നിർ വികാരയായി  അവൾ കിടന്നു.പക്ഷെ സ്ക്രീനിൽ  തെളിഞ  കുഞ്ഞ്  നെഞ്ചി ടി പ്പുകൾ  അവളിലെ  വികാരങ്ങളെ ഉണര്ത്തി.ആ ചലങ്ങൾ കൈയും കാലുമിലക്കി  കളിക്കുന്ന തന്റെ ഉള്ളില വളരുന്ന കുഞ്ഞിന്റെതാണ്‌  എന്ന  സത്യം  അവളെ  അത്ഭു തപ്പെടുത്തി .അത് കണ്ട്  ആനന്ദിക്കുന്ന കാരോളിനെയും ടെന്നിസിനെയും കണ്ട് അവളുടെ കണ്ണുകളിൽ  ഈറനണിഞ്ഞു .

 "ഡോ. വിച്ച് ബേബി ?" കരോളിന്റെ ചോദ്യത്തിൽ  ആകാംഷ നിഴലിച്ചു .
'ദാറ്റ്‌ സ സസ്പെൻസ് " ഡോ .രമ കുസൃതി  ചിരി വിടര്ത്തി .

കരോളിൻ  ബസന്തിയു ടെ  വയറ്റിൽ തല ചേർത്ത് വച്ചു .കുഞ്ഞിന്റെ  അനക്കം  ആ അമ്മമാർ  പരസ്പരം  അറിയുന്നു ണ്ടായിരുന്നു .കാരോളിൻ  ബസന്തിയുടെ  വയറ്റിൽ നല്കിയ ചുംബനം ,ടെനിസിനും പകർന്നു .തങ്ങളുടെ കാണാ കണ്മനിക്ക്  ആദ്യ ചും ബനവും  നല്കി.
  "കം സൂണ്‍ മൈ ബേബി '..ടെന്നിസ്  കരോളിന്റെ കണ്ണുകളിൽ  നിന്നും ഒഴുകിയ നീര് തുടച്ചു ആശ്വസിപ്പിച്ചു .
     തന്റെ ശരീരത്തിൽ പടര്ന്ന നീരും വേദനയും.,ഉറക്കമില്ലാത്ത രാത്രികളും,കുഞ്ഞു  ചലങ്ങൾ തുടിക്കുന്ന വയറ്റിൽ   കൈ ചേർത്ത് വച്ച് ആശ്വസിച്ചു   ബസന്തി  തള്ളി നീക്കി.
"പൂരബ്  എന്റെ  വയറിനു  കനം  വച്ച് തുടങ്ങി .നിനക്കേറ്റവും  ഇഷ്ടമുള്ള എന്റെ  നാഭി ചുഴി  അപ്രത്യക്ഷമായി .അവൾ  വളരുകയാണ് .അതെ  പെണ്‍കുട്ടിയാണ് .എനിക്കുറപ്പാണ്.നിനക്ക്  പെണ്‍കുട്ടികളെ  വലിയ ഇഷ്ടമ ല്ലേ ..നിന്റെ  സന്ദോഷം ഞാൻ  കാണുന്നു പൂരബ് .ഞാനിവളെ  വല്ലാതെ  സ്നേഹിക്കുന്നു പൂരബ് .............. നിന്റെ  മുഖം വാടിയതെന്ടെ ?എന്ട ഞാൻ  ഇവളെ  സ്നേഹിക്കുന്നത്  നിനക്കിഷ്ടമല്ലേ???പറയ്‌ പറയു പൂരബ് "
 "ബസന്തി  നീ  അവളെ  സ്നേഹിക്കാൻ  പാടില്ല ..അതിനു നിനക്കാവകാശം ഇല്ല മോളെ .നീ വെറും ഒരുപകരണം  മാത്രമാണ് .പത്തു മാസം ആ കുഞ്ഞിനെ  സൂക്ഷിക്കാൻ  ദൈവം സൃഷ്‌ടിച്ച  ഒരുപകരണം  മാത്രമാണ് നിന്റെ ഗർഭ പാത്രം.നീ അതിനെ സ്നേഹിച്ചാൽ പിന്നീടു കടുത്ത വേദന സഹിക്കേണ്ടി വരും.ഒരുപക്ഷെ നീ  ഇ പ്പോൾ അനുഭവിക്കാൻ പോകുന്ന പ്രസവ വേദനയെക്കാൾ വലിയൊരു വേദനയാകും അത്."
ബസന്തി മയക്കത്തിൽ നിന്ന്  ഞെട്ടി  ഉണർന്നു  .അടിവ.യറ്റിൽ ഉരുണ്ടു കേറുന്ന വേദന അവൾ  മനസ്സിലാക്കി.അവൾ പല്ലുകൾ കടിചമാർത്തി ..ശബ്ദം പൊന്തുന്നില. അടുത്ത് കസേരയിൽ ഉറങ്ങുന്ന കരോളിനും  ടെന്നിസും  അവളുടെ ഞരക്കം കേട്ട് ഉണര്ന്നു.
  എല്ലുകൾ ഒടിയുന്ന വേദന ..ശരീരം ആസകലം  ഞെരിഞ്ഞമരുകയാണ് .തനിപ്പോ മരിക്കും അവൾക്കു തോന്നി...അതാ അവിടെ പൂരബ് .അവൻ തന്നെ മാടി വിളിക്കുന്നുണ്ട്..പക്ഷെ എനിക്ക് പോകാൻ കഴിയില്ല .എന്റെ  കുഞ്ഞിനെ ഒരു നോക്ക്ക് കാണണം.അവൻ തന്നെ വീണ്ടും വിളിക്കുന്നു .ഇല്ല  നാൻ വരില്ല പൂരാബ്.നീ എന്റെ  കുഞിനെ കാണാൻ അനുവദിക്കു .അവൾ സകല ദൈവങ്ങളെയും വിളിച്ചു പ്രര്ധിച്ചു.ഒരു  കൊന്ടയുടെ മറവിൽ   ബസന്തിയുടെ വേദനകൾ കണ്ടു  കരോളിൽ  കൂപ്പുകൈയോടെ  നിന്നു .

തന്റെ  വലത്തേ  തുടയിൽ  ഉരസി നീങ്ങുന്ന  തൂവല സ്പര്ശം  അവളാ ണ് .അതാ  അവൾ  പിറന്നു കഴിഞു.കാത്തിരിപ്പിൻറെ  അന്ത്യം .

"its  a beautiful  girl !!
ചോര പുരണ്ട  അവളുടെ കുഞ്ഞി കൈകൾ  കരോളിൻ  ചുംബിച്ചു .പൊക്കിൾ കൊടിയിലൂടെ  അവൾക്കു  ബസന്ദിയു മയുള്ള  അവസാന ബന്ധവും  അറ ത് മാറ്റപ്പെട്ടു.ആ കുഞ്ഞു  ഹൃദയം വേദനിച്ചു.അവൾ ഉറക്കെ കരഞ്ഞു.അത്  ബസന്തിയുടെ  ജീവനെ  പിന്ന്നെയും  അവളിലെക്കെതിച്ചു. ബസന്തി  മെല്ലെ കണ്ണ് തുറന്നു.അവളുടെ തളര്ന്ന മിഴികൾ  ആ കുഞ്ഞു നീല കണ്ണുകളിൽ ഉടക്കി .കാരൊലിന്റെ  കൈകളില അവൾ കൈകളിട്ടടിക്കുന്നത് ബസന്തി നോക്കി കിടന്നു.
'പൂരാബ്,അവൾ എത്ര സുന്ദരിയാണ്.അവളുടെ നീല കണ്ണുകൾ  എന്നെ ആകര്ഷിക്കുന്നു.ഇ ത്രയും ഭംഗിയുള്ള കുഞ്ഞ്  എന്റെ വയറ്റിൽ പിറന്നെന്നോ?അല്ഭുതമാ യിരിക്കുന്നു പൂരബ്  എനിക്കവളെ ഒന്നെടുക്കണം.മാറോ ടണ ക്കണം.എന്ന്റെ  മാറ് അവള്ക്കായി പാൽ ചുരത്താൻ  തുടങ്ങി !!!"
ബസന്തി തളര്ന്ന കൈകൾ  പൊക്കി.കുഞിനെ തരാനുള്ള അവളുടെ ആന്ഗ്യം  ആരും ശ്രദ്ധിച്ചില്ല .ഡോ  അവളുടെ കൈകളിൽ  പിന്നെയും സൂചി മുന താഴ്ത്തി.നീണ്ട മയക്കത്തിലേക്കു വഴുതി വീഴുമ്പോഴും  അവളുടെ മനസ്സിൽ  ആ നീല കണ്ണുകൾ  മാത്രം പ്രകാശിച്ചു .


പുതിയ പ്രകാശത്തിലേക്ക്  ബസന്തി കണ്ണ് തുറന്നു.നീണ്ട കൊല്ലത്തെ  മയക്കത്തിൽ നിന്നും ഉണര്ന്നതുപോലെ അവള്ക്ക് തോന്നി.ചുറ്റുപാടും പരിചിതമാകാൻ മിനുട്ടുകൾ വേണ്ടി വന്നു.മങ്ങിയ കാഴ്ച  മെല്ലെ തെളിയുമ്പോൾ ഡോ  രമ  പുഞ്ചിരി തൂകി  നില്പുണ്ടായിരുന്നു.
അവളുടെ മനസിലേക്ക് ആ നീല കണ്ണുകള ക്ഷണത്തിൽ ഓടി എത്തി.
"എവടെ കുഞ്ഞ് " അവൾ പരിഭ്രാന്തിയോടെ  ചാടി എഴുനേറ്റു.ചുറ്റും നോക്കി .

"കുഞ്ഞിനെ അവര് കൊണ്ട് പോയി.ബസന്തി കിടക്കൂ ..നല്ല ക്ഷീനമുണ്ടാകും. !"
ബസന്തിയുടെ ഹൃദയം തട്ടി ഉടഞ്ഞു.ചിതറി തെറിച്ച ആ  ഹൃദയ ചില്ലുകളിൽ  അവൾ  തന്നോട് സഹതപികുന്ന  പൂരബിനെ കണ്ടു.
"ഇ താ..ഇതവർ  നിനക്ക് തരനെല്പിച്ചതാണ്  പിന്നെ ഇ കത്തും.കത്ത് നാൻ വായിച്ചു തരാം "



"പ്രിയപ്പെട്ട  ബസന്തി.

നിന്നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല .നീ ഇ ല്ലയിരുന്നെങ്ങിൽ  ഞങ്ങള്ക്ക് ഈ പൊന്നോമനയെ  കിട്ടില്ലായിരുന്നു.ഇ വൾക്ക്  വേണ്ടി  നീ  സഹിച്ച യാതനകൾ  ഒരിക്കലും  ഞങ്ങൾക്ക് മറക്കാൻ കഴിയില്ല .നീ എന്നും ഞങ്ങളുടെ  ഹൃദയത്തിൽ ഉണ്ടാകും.ഇവൾ വലുതാകുമ്പോൾ  ഞങ്ങൾ  നിന്നെ പറ്റി  പറഞ്ഞു കൊടുക്കും.നിനക്ക് എല്ലാ നന്മകളും  നേരുന്നു.

നീ ചയ്ത ഉപകാരത്തിനു എന്ട് തന്നാലും പകരമാകില്ല .എങ്കിലും  ഞങ്ങളുടെ  ഏളിയ  പാരിതോഷികം  സ്വീകരികണം 
                                                        സ്നേഹത്തോടെ ,
                                           കരോളിൻ ഡെന്നിസ് 

കറുത്ത ഒരു സ്യുട്ട്  കേസ് പെട്ടി  ഡോ . ബസന്തിക്ക് നല്കി  പോയി .
ബസന്തി  നിർ വികാ ര യായി കുറച്ചു നേരം ഇരുന്നു.കണ്ണുകളിൽ നിന്ന് കണ്ണീർ പുഴയോഴുകി.
അവൾ പെട്ടി മെല്ലെ തുറന്നു.കുറെ നോട്ട്ടു കെട്ടുകൾ അനന്തരീക്ഷത്തിൽ  പണത്തിന്റെ മണം  വാരി വിതറി.

മുലപ്പാൽ  പൊട്ടി ഒലികുന്ന നെഞ്ചു കൈകൾ  കൊണ്ട്  വലിച്ചമാര്തി അവൾ പൊട്ടി ക്കരഞ്ഞു .