Pages

Saturday, 11 April 2015

നീർമാതളം തേടി….


ഗുരുവായൂരിൽ നിന്നു തിരിചു വീട്ടിലേക്കു മടങ്ങൂം വഴി രഘു ഏട്ടനോട് ഒരാഗ്രഹം പറയണമെന്നു തോന്നി.വെളൂപ്പിനെ വാകചാർത്ത് തൊഴാൻ ഉറക്കമളച കാരണം,ആ ക്ഷീണത്തൊടേ കാറോടിക്കുന്നതിൽ തെല്ലൊരു മുറു മുറുപ്പ് അദ്ദെഹത്തിന് ഉണ്ടായിരുന്നു.അതുകൊണ്ടു തന്നെ എന്റെ വട്ടുകൾ ഏറേ സഹിക്കുന്ന ആ ശാന്ത സ്വരൂപനെ ആ ആഗ്രഹം കുപിതനാക്കുമെന്നതും ഉറപ്പായിരുന്നു.
       "മാധവിക്കുട്ടി“ എന്ന കഥകാìരിയോടു മാനസികമായി ഒരടുപ്പവും എനിക്കു ഉണ്ടായിരുന്നില്ല,“നീർമാതളം പൂത്ത കാലം “ വായിക്കുന്നതു വരെ...” പക്ഷെ പിന്നിട് അവരുടെ ചില കഥകൾ വായിച് അത്യധികം വിമർശിച്ഛിട്ടുണ്ട്. സദാചാരതിന്റെ അതിർ വരബുകൾ ലംഘിക്കാൻ കഴിയാത്ത ഒരു കപട മനസ്സ് എന്നെ മാധവിക്കുട്ടി എന്ന വേറിട്ട കധാകാരിയുടെ വിമർശകയാക്കി..
                      മാധവിക്കുട്ടിയുടെ “ബാല്യകാലസ്മരണകൾ” ദ്രിശ്യവൽക്കരിച് പണ്ടു ദൂരദർശനിൽ കാണാറുണ്ടായിരുന്നു. അതിലെ മാധവിക്കുട്ടിയായി അഭിനയിച “ അപർണ” എന്ന കുട്ടി യും ഞാനും കൊട്ട്ൺഹിൽ സ്കൂളിലെ വിദ്യാർദ്തിനികൾ ആയിരുന്നു.അന്നൊക്കെ സത്യവും മിധ്യയും തിരിചറിയാവുന്ന ഒരു മനസ്സില്ലാത്തതു കൊണ്ടാകാം ഞാനും എല്ലാരെയും പൊലെ ആ “മിധ്യാ മാധവികുട്ടി“ യുടേ ഒരു ആരാധിക ആയിരുന്നു.ആ കധയിൽ മാധവിക്കുട്ടി അനുഭവവേദ്യമാക്കിയ ആ ബാല്യമായിരുന്നു ഞാൻ കൊതിചത്.

           എന്നും പഴമ നെഞ്ചിലേറ്റുന്ന ഒരു സാധാരണ നാട്ടിൻപുറത്ത് കാരിയാണ് ഞാൻ.പക്ഷെ ജനിചതും വളർന്നതും നഗര ജീവിതത്തിന്റെ തിരക്കിൽ ആയിപൊയി.രഘു എട്ടനാണെങ്കിലൊ തനി നാട്ടിൻ പുറത്ത് ജനിചു വളർന്നയാൾ.കുട്ടിക്കാലത്തെ അനുഭവങൾ അദ്ദെഹം പറയുബ്ബോ‍ൾ ഞാൻ നഷ്ട്ട സ്വപ്നങ്ങലിൽ കണ്ട ബാല്യം ഓർക്കും.പഴയ നാലുകെട്ടുകളും കാവും കുളവുമൊക്കെ അദ്ദെഹത്തിന്റെ നാട്ടിൽ എത്തിയപ്പൊ വളരെ വിസ്മയിപ്പിച കാഴ്ചകളായിരുന്നു.ഇങ്നൊരിടമായിരുന്നു പണ്ടൂം ഞാൻ സ്വപ്നത്തിൽ കണ്ടത്.അതു കൊണ്ടാവാം മാധവിക്കുട്ടി യുടെ കധകളിലൂടേ ഞാൻ ഭാവനയിൽ വരച “പുന്നയുർക്കുളം“ കാണാൻ മോഹം മനസ്സിലുദിചത്…
    ആമിയുടെ സ്വന്തം പുന്നയൂർക്കുളം….
നാലപ്പാട്ട് സാഹിത്യോത്സവം എന്ന ബോർഡ് വഴിയിൽ ഒരിടത്തു കണ്ടു
“അതെയ് ഇതാന്നു തൊനുന്നു പുന്നയുർക്കുളം..നാലപ്പാട്ട് തറവാട് കണാൻ ഒന്നു കൊണ്ട് പൊക്വൊ” കറുത്ത് തടിച എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള അദ്ദെഹതിന്റെ പുരികങൾ വില്ലു പൊലെ വളഞ്ഞു..രൂക്ഷമായ നോട്ടതിൽ ഞാൻ ഒന്നു പതറി.ഒരു കുസ്രിതി ചിരി വിടർതി ഞാൻ തുടർന്നു “ആമി…നമ്മുടെ മാധവി കുട്ടിടെ വീട് കാണാനാ‍…”
അതു കേട്ട ഭാവം പോലും ആ മുക്ഖത്തില്ലാ…‘എന്തു മാധവി കുട്ടി…?അതെങനെ വായനാ ശീല്ം വേണ്ടെ…?” ഞാൻ പിറു പിറുത്തു കൊണ്ട് നിരാശയായി കാറിന്റെ ജനൽ ചില്ലുക്ലിൽ നിരർധമായി നോക്കിയിരുന്നു....അദ്ദേഹം മെല്ലെ കാറിന്റെ വേഗത കുറചു..ഒരു ചെറിയ കടക്കു മുന്നിൽ അടുപ്പിചു.കടക്കു മുന്നിൽ സൊറ പറഞു നിന്നിരുന്ന ചെട്ടനെ കൈ കാട്ടി വിളിചു.
“എവ്ടെക്കാ നിനക്കു പൊകേണ്ടെ. അയാളൊടു ചൊദിക്കു...?” അദേഹം പരുഷ ഭാവത്തിൽ എന്നോടു പറഞു.ഞാൻ ഒന്നു ഞെട്ടി..ആദ്യം എതിർക്കുമെങ്കിലും എന്റെ ഇഷ്ടങൽക്കു അദ്ദേഹം നൽകാറുള്ള പതിവു സർപ്രൈസ്.
“നാലപ്പാട്ട് ..എഴുത്തുകാരി മാധവിക്കുട്ടിടെ തറവാട്.. എവ്ടാ‍”
“നെരെ പൊയാൽ ഒരു ആൽത്തറ കാണാം..അവിടുന്നു ഇടത്തേക്കു ഒരു പത്തു മീറ്ററ് പൊയാൽ ഒരു ചെറിയ പാടം കാണാം..അതിനടുതു തന്നെയാ‍…പക്ഷെ അവിടെ ഇപ്പൊ ആരും ഇല്ല..തറവ്വാടൊക്കെ പൊളിചു പൊയി..നീർമാതളം മ്മാത്രം കാണാം…” അയാൽക്കു നന്ദി പറഞ് രഘു ഏട്ടൻ വണ്ടി മുന്നോട്ടെടുത്തു…
“വല്ല കാര്യം ഉണ്ടൊ…”ചെറിയ പുചചത്തോടെ അദ്ദെഹം ഒന്നു നോക്കി..ഞാൻ നിരാശയായി .എന്റെകണ്ണുകളിൽ ഈറൻ പടർന്നു..
രഘുഏട്ടന്റെ തണുത്ത കൈ വിരലുകൾ എന്റെ കൈകളെ തഴുകി..”വിഷ്മിക്കണ്ടടി ഞാൻ കൊണ്ടു പോകാം”
ഞാൻ കൂ‍ടുതൽ ഉഷാറായി.
അയാൾ പറഞ പൊലെ ആൽത്തറയും പാടവും പിന്നിട്ടു..പൊകുന്ന വഴികൾ ചിരപരിചിതമായി തോന്നി..ഏറ്റവും പ്രിയപ്പെട്ടവരെ കാണാൻ പോകുന്ന പോലെ ഒരു അനുഭവം..
“നാലപ്പാട്ട് സർപ്പക്കാവ്.’ കറുത്ത ലിപികളിൽ എഴുതപ്പെട്ട ആ ബോർഡ് എന്റെ കണ്ണിൽ തടഞു.
“നിർത്തു.നിർതു..ഇവ്ടാ‍..”ഞാൻ ആർത്തു…
ബോർഡ് ചൂണ്ടി കാട്ടിയ ചെമ്മൺ വഴിയിലേക്കു ഞങൾ നടന്നു..
‘മാധവി കുട്ടി ഒരു കാലത്തു ഈ ചെമ്മൺ വഴികളിൽ ഓടി കളിചിടുണ്ടകും അല്ലെ..?” രഘുവേട്ടന്റെ മുഖത്തെ പരിഹാസ ഭാവം ഞാൻ വക വെചില്ല..
കുറചു നടന്നപ്പോൾ ഇടതു വശത്തായി ഒരു വേലിക്കെട്ട് കണ്ടു..അതിനുള്ളീൽ പടർന്ന് പന്തലിച വ്രിക്ഷക്കുട്ടങൾക്കിടയിൽ ഒരു ഇലഞി മര ചൊട്ടിൽ രണ്ടു ചെറിയ നാഗവിഗ്രഹങൾ കണ്ടു..അതിനടുത്തു പഴയ ചിത്രകൂടകല്ലും കണ്ടു..മാധവിക്കുട്ടിയിലൂടെ ഞാൻ മനസ്സിൽ വരക്കാൻ ശ്രമിച അതേ സർപ്പക്കാവ്..
ദൂരെ അതിന്റെ അതിർത്തിയിൽ ഒരു മതിൽ കെട്ടിയിട്ടുണ്ടു..മാധവികുട്ടിയുടെയും അമ്മ ബാലാമണി അമ്മയുടെയും അമ്മവൻ നാലപ്പാട്ട് നാരായണമേനോന്റെയ്യും ഫോട്ടോ പതിച ഒരു ഫ്ലെക്സ് ബോർഡ് ആ മതിലിൽ തുങി കിടപ്പുണ്ടായിരുന്നു.. മൂന്ന് മഹാത്മാക്കൾക്ക് ജന്മം നൽകിയ പാവനമായ മണ്ണ്.അവരാണല്ലൊ നാലപ്പാട്ട് എന്നൊരു മണ്മറഞ തറവാടിന്റെ പേരു അഭ്രപാളികളിൽ കൊത്തി വചത്.
പക്ഷെ ഞാൻ നിരാശആയിരുന്നു. കരിയിലകൾ പരന്ന മണ്ണിൽ ചെറുകാറ്റ് വീശി..അവയൊന്നിളകി ഒചയിട്ടു..അടുത്തമരക്കൊംബിൽ ഒരു കിളി ചിലചു.പ്രിയ കധാകാരി ആഗ്രഹിചപൊലെ പക്ഷി അയൊ പൂംബാറ്റയായൊ ഇവിടെവിടെയോ ആത്മ്നിർവ്രിതി പൂണ്ടു പാറി നടക്കുന്നുണ്ടാകുമൊ?ഇല്ല!! ഞാൻ ഏകയായി മുന്നൊട്ട് നടന്നു.
ആ സർപ്പക്കവൊഴിചു പ്രിയ  കഥാകാരി അനുഭവവേദ്യമാക്കിയ ഗ്രാമസൌന്ദര്യം ഒന്നും എനിക്ക് അവിടെ കാണാനായില്ല..നാലപ്പാട്ട് തറവാറ്ടിന്റെ ഒരു ശെഷിപ്പും അവിടെ കണ്ടില്ല..ആ സ്താനത്ത് ഇപ്പൊ മാധവികുട്ടിയുടെ ഓർമക്കായി ഒരു കെട്ടിടം പണിതുയർത്തുന്നുണ്ട്..അതിനടുത്ത് തന്നെ ഏറെ വിസ്മയിപ്പിച ആകുളത്തിന്റെ ശെഷിപ്പുംകണ്ടു..കഥയിൽ ആമി അതിനെ വിവരിക്കുന്നതൊക്കെ ഒർത്ത് ഞാൻ അതിന്റെ ഇപ്പൊഴത്തെ കൊൺക്രീറ്റ് പടവിൽ നിന്നു..
  കുളത്തിന്റെ മറുകരയിൽ നിരനിരയായി ആധുനിക രീതിയിൽ പണിത വീടുകൾ..അവക്കുനടുവിൽ ഗ്രിഹാതുരത നിറഞു നിൽക്കുന്ന പഴയ ആ തറവാട്ട് കുളം എനിക്ക്കാണാനായില്ല..
“മതി..ഇനി പോകാം..”
രഘുഏട്ടന്റെ നനുത്ത സ്പ്ര്ശം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി..
“ഉം..”ഞാൻ മൂളി.പക്ഷെ എന്റെ കണ്ണുകൾ പിന്നെറ്യും എന്തൊ പരതി..
“നീർമാതളം എവിടേ..”
“എന്ത്?” ര്ഘു ഏട്ടൻ വാ പൊളിച്ചു..
മാധവികുട്ടി പകർന്ന അറിവെ എനിക്കു നീർമാതള ചെടിയോടുള്ളു..മുൻപു കണ്ടിട്ടും ഇല്ല..സർപ്പക്കവിൽ നിഴൽ പടർത്തി നിന്നവ്ക്ക്കട്ടത്തിൽ ഞാൻ അതു തിരഞു..
“നീർമാതളം കാണാൻ വന്നതാണോ” അടുതെവിറ്റെയോ താമസിക്കുന്ന രണ്ടു കുട്ടികൾ ആരൊ വിട്ട പോലെ അവിടെ വന്നു..
“അതെ..ഏതാ മക്കളെ..?“ എന്റെ ആവേശം കണ്ടു രഘു ഏട്ടൻ ചിരിചു..
“ദെ അത് തന്നെയാ..ചെചി അതിന്റെ ചുവട്ടിൽ തന്നെയാ..”
ഞാൻ മെല്ലെ മുകളിലേക്കു നോക്കി..പടർന്നു പന്തലിചുനിൽക്കുന്ന വലിയ വ്രിക്ഷം.”നീർമാതളം”ഒടുവിൽ ആമിക്കരികിൽ തന്നെ ഞാനരിയാതെ എത്തിയിരുന്നു.
കത്തുന്ന സൂര്യന്റെ പ്രഭാവലയങൽ നീർമാതളതിന്റെ തളിരിലകൾക്കിടയിലൂടെ കണ്ണിലെത്തുംബൊൽ എന്റെ വികലമായ ചിന്തകളിൽ ഞാൻ കൊതിച നീർമാതളത്തിന്റെ മണം അനുഭവിക്കാതെ അനുഭവിചു ആ നിർവ്രിതിയിൽ അലിഞു ചേർന്ന ആ നിമിഷത്തിൽ ഞാൻ കണ്ടു..,മഞവിരിച പാടതിനു നടുവിൽ വ്രിക്ഷക്കുട്ടങൾ നിഴൽ പടർത്തിയ ഇരുണ്ട കാവും, കരിങൽ പടവുകൾ വഴികാട്ടുന്ന ആംബൽ പൂക്കൾ വിടർന്നു വിളങുന്ന പച പായൽ പട്ര്ന്ന കുളവും അതിനൊക്കെ നടുവിൽ തല ഉയർത്തി നിൽക്കുന്ന നാലപ്പാട്ട് തറവാടും..പിന്നെ തെക്കെ മുറിയുടെ തുറന്നിട്ട ജനൽ പാളീക്കപ്പുറം മനോഹരമയി ചിരി തുകി നീണ്ടു ചുരുണ്ട മുടിയിഴകൾ തഴുകി നിൽക്കുന്ന ആമിയും.....
‘പാറു…”
സത്യവും മിധ്യയും ഇടകർന്ന ആ നിമിഷത്തിൽ നിന്നു എന്നെ ഉണർതിയതു ആ വിളിയാണ്.
“പോകാം രഘു എട്ടാ”
ഞാൻ പുറകിലേക്കു നൊക്കാതെ കാറിനടുത്തെക്കു നടന്നു..
“എന്തു പറ്റി നിനക്ക്” രഘുഎട്ടൻ എന്റെ പെരുമറ്റത്തിൽ അതീവ അസ്വസ്ധനായി..
‘ഒന്നും ഇല്ല..ഞാൻ കാണാൻ കൊതിചു വന്നതു ഞാൻ കണ്ടു..എനിക്കു കാട്ടി തന്നു..ഇനി ആ ഒർമകളെ യാധാർധ്യവുമായി കൂട്ടി കുഴക്കാൻ എനിക്കവില്ല..അത്രക്കു മാറി പൊയി ഇവിടം..അതാ ഞാൻ …“ രഘുവേട്ടന് ഒന്നും മനസ്സിലാകാത്ത പൊലെ തോന്നി.
“ഹും… അപ്പൊ പൊകാം’
“ഉം..വേഗം.“
കാർ നീങി..പുന്നയൂർക്കുളത്തിനും മാധവിക്കുട്ടിക്കും വിട..
“വിട്ടെക്കെടി നിന്റെ മാധവികുട്ടിയെ..”എന്റെ മൌനം കണ്ടു രഘു എട്ടൻ പറഞു..
 ബഗ് തുറന്ന് ഞാൻ ആ പുസ്തകം എടുതു..”നീർമാതളം പൂത്ത കാലം..“ കാറിന്റെ കബൊർഡ് തുറന്നു അതിലെക്കു വചു..കബൊർഡിലുണ്ടായിരുന്ന മറ്റൊരു കടലാസ് അപ്പൊൾ കൈയിൽ തടഞു..എന്റെ സ്കാനിങ് റിപൊർട്ട് ആയിരുന്നു അത്..ഗുരുവായൂർ യാത്രക്കുപിന്നിലെ കാരണം..നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ സന്തോഷം.
    “രഘുഎട്ടാ..ഞാൻ ഒരു കാര്യം പറഞോട്ടെ”
“ഉം..പറയു മോളെ’
“നമ്മുക്ക് ജനിക്കുന്നത് മോളാനെങ്കിൽ ഞാൻ ഒരു പേരു കണ്ടു വെചിട്ടുണ്ട്..പറയട്ടെ”
“വേണ്ട എനിക്കറിയാം..”
ഞാൻ അൽഭുദപ്പെട്ടു..”എന്നാ പറ”
“ആ‍മി ………… അതല്ലെ..”
എന്റെ ഹ്രിദയവും കണ്ണുകളും സന്തോഷത്താൽ നിറഞ്ഞൂ തുളുംബി…


4 comments:

  1. വട്ടുകൾക്ക് പുറകെ പോകാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നീർമാതളം ഒന്ന് കാണാൻ. ഈ വട്ടുകൾ കൈമോശം വരാതെ നോക്കണേ!

    ReplyDelete
  2. കഥയിലൂടെ മനസ്സിൽ നിറയുന്ന സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര നന്നായിരിക്കുന്നു , അക്ഷരത്തെറ്റുകൾ കൂടി ഒന്നു ശ്രദ്ധിച്ചാൽ ഏറെ മനോഹരമാവും ട്ടോ പാർവതി ....

    ReplyDelete